ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Special supervision is required to ensure no untoward incidents occur, Alappuzha DME issues circular)
ഒ.പി, അത്യാഹിത വിഭാഗം, ഫാർമസി, മോർച്ചറി തുടങ്ങിയ ഇടങ്ങളിൽ ജീവനക്കാർ അതീവ ജാഗ്രത പാലിക്കണം. ആശുപത്രി പ്രവർത്തനങ്ങളിൽ പ്രത്യേക മേൽനോട്ടം ഉറപ്പാക്കണം. വീഴ്ചകൾ ഉണ്ടാകുന്നത് വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സർക്കുലറിൽ പറയുന്നു. വണ്ടാനത്തെയും കോഴിക്കോട്ടെയും ചികിത്സാപ്പിഴവുകൾ ചൂണ്ടിക്കാട്ടി, “ഇതിലും വലിയ ഇരുണ്ടകാലം വേറെയുണ്ടോ” എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

