ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം, പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത് (Nedumkandam Double Murder). സ്വത്ത് തർക്കത്തിന് പുറമെ വർഷങ്ങളായുള്ള മാനസിക പീഡനമാണ് കൊലപാതകത്തിന് തന്നെ പ്രകോപിപ്പിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം സജിയെ ആക്ഷേപിച്ചിരുന്നു. ഈ ആഴത്തിലുള്ള അധിക്ഷേപം സജിയിൽ വലിയ പകയുണ്ടാക്കി. സജിയുടെ വിവാഹം മുടക്കാൻ സഹോദരൻ റെജി ഇടപെട്ടതും വൈരാഗ്യം വർദ്ധിപ്പിച്ചു. കുടുംബ സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾക്കിടയിൽ നിലനിന്നിരുന്ന തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.
ഈ മാസം രണ്ടാം തീയതി മുതൽ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പച്ചടിയിൽ നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. കൊലപാതകങ്ങൾ താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നാണ് സജിയുടെ മൊഴി.
അതേസമയം , സജിയുടെ പിതാവ് മാത്യുവിനെ നേരത്തെ കാണാതായ സംഭവത്തിലും അന്വേഷണം ഊർജിതമാക്കിയതായി ഇടുക്കി എസ്പി സാബു മാത്യു അറിയിച്ചു. ഇരട്ടക്കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ സജി ശ്രമിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
Story Summary: Police have confirmed that long-standing family disputes and property issues led to the double murder of Marykkutty and her son Reji in Nedumkandam, Idukki. The accused, Saji (the victim’s son/brother), confessed to the crime, citing constant verbal abuse from Reji regarding his parentage and Reji’s interference in his marriage plans as primary motives. While the bodies were discovered inside a vehicle following a missing person investigation, police are also reopening the case of Saji’s missing father, Mathew.

