തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം കടുക്കുന്നു. ഇന്ന് ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാൻ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ തീരുമാനിച്ചു.(Nedumangad newborn baby death incident, Strong protests over doctor’s suspension)
രാവിലെ മുതൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. ആശുപത്രിയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ല. മറ്റ് ആശുപത്രികളിൽ നിന്നുള്ള റഫറൽ കേസുകളും സ്വീകരിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
സമരം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെജിഎംഒഎയുടെ നീക്കം. നാളെ ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തത്.

