കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. പവന് 200 രൂപ കൂടി 95,640 രൂപ എന്ന നിലയിലും, ഗ്രാമിന് 25 രൂപ കൂടി 11,955 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങളെ ആശ്രയിച്ചാണ് രാജ്യത്ത് സ്വർണവില പ്രധാനമായും നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
ആഗോള സാമ്പത്തിക സ്ഥിതി, യുഎസ് ഡോളറിന്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റം വരും. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം കുറഞ്ഞാൽ, സ്വർണ്ണം ഇറക്കുമതി ചെയ്യുമ്പോൾ ചെലവ് കൂടുകയും ഇത് ആഭ്യന്തര വിപണിയിൽ വില വർദ്ധിപ്പിക്കുകയും ചെയ്യും.
സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ ചുമത്തുന്ന തീരുവയും രാജ്യത്തെ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും ഡിമാൻഡ് വർധിക്കുന്നത് വില ഉയർത്താൻ കാരണമാകും. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.