Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala'കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ആശുപത്രിയിൽ വച്ച് ഡോക്ടർ അങ്ങനെ ഒരു കാര്യം...

‘കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ല, ആശുപത്രിയിൽ വച്ച് ഡോക്ടർ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല’: ആശുപത്രി അധികൃതരുടെ വാദങ്ങൾ തള്ളി മരിച്ച രണ്ടര വയസുകാരിയുടെ കുടുംബം | Medical malpractice

🎙️ Latest Podcast

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് സിദ്ദിഖ്. ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.(Family of deceased girl child rejects hospital authorities’ claims on medical malpractice)

ആശുപത്രി അധികൃതർ ഉന്നയിച്ച ‘പ്രാണി കടി’ എന്ന വാദത്തെ പിതാവ് പൂർണ്ണമായും തള്ളിക്കളഞ്ഞു. കുഞ്ഞിനെ എന്തോ കടിച്ചു എന്ന തരത്തിൽ പറയുന്നത് തെറ്റാണ്. ആശുപത്രിയിൽ വെച്ച് ഇങ്ങനെയൊരു കാര്യം ഡോക്ടർ പറഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് നടന്നു വന്ന കുട്ടിയെയാണ് അബോധാവസ്ഥയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നത്. രണ്ട് തവണ കുത്തിവെപ്പ് നൽകിയതിന് പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായതും അസ്വസ്ഥത പ്രകടിപ്പിച്ചതും.

എന്നാൽ ചികിത്സയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. കുത്തിവെപ്പ് മൂലമല്ല മരണം സംഭവിച്ചതെന്നും ഇവർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.