തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the victim of the Erumapetty murder was a woman)
കൊല്ലപ്പെട്ടത് ഏകദേശം 40-45 വയസ്സ് പ്രായമുള്ള സ്ത്രീയാണ്. ഇവർക്ക് 153 സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു. മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു. വീടിന്റെ തറയ്ക്കടിയിൽ കുഴിയെടുത്ത് മൃതദേഹം മൂടിയ ശേഷം മണ്ണ് കുഴച്ച് തേച്ച് ഉറപ്പിച്ച നിലയിലായിരുന്നു. സിനിമയെ വെല്ലുന്ന രീതിയിലുള്ള തെളിവ് നശിപ്പിക്കൽ നടന്നതായാണ് പോലീസ് കരുതുന്നത്.
അസ്ഥികൂടത്തിനൊപ്പം ലഭിച്ച ഏലസ്സിൽ അറബി വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇരയെ തിരിച്ചറിയാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വീട് വാടകയ്ക്ക് നൽകിയിരുന്ന കാലയളവിൽ താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ട് വർഷത്തിനിടെ ആറ് കുടുംബങ്ങൾ ഇവിടെ താമസിച്ചിട്ടുണ്ട്.

