ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെയും അനുയായികളുടെയും വി.ഐ.പി ദർശനം കാരണം ക്ഷേത്രത്തിലെത്തിയ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.(CM VD Satheesan Guruvayur Temple Visit Devotees Disrupted BJP Complaint Hibi Eden Video Controversy)
ഇതോടൊപ്പം, വീഡിയോ ചിത്രീകരണത്തിന് കർശന വിലക്കുള്ള ക്ഷേത്ര മേഖലയിൽ ഹൈബി ഈഡൻ വീഡിയോ ചിത്രീകരിച്ചതായും ബി.ജെ.പി ആരോപിച്ചു.ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ബി ജെ പി ഔദ്യോഗികമായി പരാതി നൽകി.
മുഖ്യമന്ത്രിക്കായി ഒരുക്കിയ പ്രത്യേക ദർശന സൗകര്യം ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ബി. ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. രാത്രി 11 മണി മുതൽ വരിയിൽ കാത്തുനിന്ന നിരവധി ഭക്തർക്ക് മുഖ്യമന്ത്രിയുടെ സന്ദർശനം മൂലം ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നതായും ബി.ജെ.പി ആരോപിക്കുന്നു.
Story Summary
The BJP has filed a formal complaint with the Guruvayur Devaswom Administrator against Chief Minister V.D. Satheesan’s temple visit, alleging that VIP protocols disrupted regular devotees, forcing many who waited since 11:00 PM to leave without darshan. BJP leader claimed the special treatment violated High Court orders.

