കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയമറിയാത്ത രാജീവ് ചന്ദ്രശേഖർ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്നും മുകളിൽ നിന്ന് കെട്ടിയിറക്കിയ ബിസിനസുകാരൻ മാത്രമാണ് അദ്ദേഹമെന്നും സതീശൻ പരിഹസിച്ചു.(Don’t come and teach us politics, VD Satheesan against Rajeev Chandrasekhar)
‘നാണംകെട്ട പാർട്ടി’ എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്കാരമാണ് വെളിപ്പെടുത്തുന്നതെന്ന് സതീശൻ പറഞ്ഞു. ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയാണ് രാജീവ് ചന്ദ്രശേഖർ. മൂന്ന് തവണ രാജ്യസഭാംഗമായതും ബി.ജെ.പി ടിക്കറ്റിലല്ല. ഡെപ്യൂട്ടേഷനിൽ വന്ന അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് എന്തറിയാം എന്നും വി ഡി സതീശൻ ചോദിച്ചു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന ആരോപണം സതീശൻ ആവർത്തിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബി.ജെ.പി-സി.പി.എം ബന്ധം മുഖ്യപ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.

