കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനക്കുന്നു. കുവൈറ്റിലെ വൈദ്യുത-ജല ഉത്പാദന പ്ലാന്റുകൾക്ക് നേരെ ഇറാൻ ശനിയാഴ്ച വീണ്ടും ആക്രമണം നടത്തി. ഇതേത്തുടർന്ന് പ്ലാന്റിലെ പ്രധാന ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും പ്ലാന്റിൽ തീപിടുത്തമുണ്ടാകുകയും ചെയ്തതായി കുവൈറ്റ് മന്ത്രാലയം സ്ഥിരീകരിച്ചു. (US Iran Conflict, Iran Attacks Kuwait Power Plants And Targets US Military Sites)
തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടാകുന്നത്. ഫയർഫോഴ്‌സ് ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം. അമേരിക്കൻ സൈനിക നീക്കങ്ങൾക്കുള്ള മറുപടിയായി കുവൈറ്റിലെയും ജോർദാനിലെയും യു.എസ് സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് ഇറാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വെച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള രണ്ട് എണ്ണക്കപ്പലുകൾ തങ്ങളുടെ മൈൻ ആക്രമണത്തിൽ തകർന്നതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. എന്നാൽ അമേരിക്കൻ സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്. ഇതേ കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇറാൻ വ്യക്തമാക്കി. ഇതിനിടെ, ഇറാനിലെ സൈനിക താവളങ്ങളെയും ഭൂഗർഭ ആയുധ സംഭരണശാലകളെയും ലക്ഷ്യമിട്ട് യു.എസ് സെൻട്രൽ കമാൻഡ് തുടർച്ചയായ ഏഴാം രാത്രിയും ശക്തമായ വ്യോമാക്രമണം നടത്തി.
ഇറാൻ-യു.എസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഡ്രോൺ, മിസൈൽ ആക്രമണ സാധ്യത മുൻനിർത്തി ബഹ്‌റൈനിൽ ശനിയാഴ്ച വീണ്ടും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയായി യു.എസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ ഇറാന്റെ കടുത്ത ആക്രമണ ഭീഷണിയിലാണ് നേരിടുന്നത്.
Story Summary
Tensions escalated in the Middle East as Iran launched a second consecutive attack on Kuwait’s power and water plants, disrupting supply, while stating it targeted U.S. military sites in Kuwait and Jordan. Concurrently, the U.S. completed its seventh night of airstrikes against Iranian military infrastructure, and Bahrain sounded air sirens due to potential drone and missile threats.


