തിരുവനന്തപുരം: ബിജുക്കുട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കരൾ രോഗം ബാധിക്കുന്നത് ആയുർവേദ മരുന്നായ അരിഷ്ടം കഴിച്ചത് കൊണ്ടാണെന്ന രീതിയിൽ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത് (Vaazha 2 Movie Controversy). ഇത് പൊതുസമൂഹത്തിന് തെറ്റായ സനദേശം നൽകുന്നതാണെന്ന് എഎംഎഐ (AMAI) വ്യക്തമാക്കുന്നു.
ശാസ്ത്രീയമായി തയ്യാറാക്കുന്ന ആയുർവേദ മരുന്നായ അരിഷ്ടം കരൾ രോഗത്തിന് കാരണമാകുമെന്ന് കാണിക്കുന്നത് ആയുർവേദത്തെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇതിനെതിരെ നിയമപരമായ നീക്കങ്ങൾ നടത്തുമെന്നും സെൻസർ ബോർഡിനെ ഉൾപ്പെടെ പരാതി അറിയിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ആയുർവേദ ഡോക്ടർമാർ ഈ രംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു.
‘വാഴ 2’ ബോക്സ് ഓഫീസ് കുതിപ്പ്
വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ചിത്രം കൊയ്യുന്നത്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. സവിൻ എസ്.എ. സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ വിപിൻ ദാസാണ് നിർവ്വഹിച്ചിരിക്കുന്നത്. ഹാഷിർ, അലൻ, അജൻ, വിനായക് തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ.
ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. പെൺകുട്ടികളുടെ കഥയാകും ‘വാഴ 3’ പറയുക എന്നാണ് തിരക്കഥാകൃത്ത് വിപിൻ ദാസ് സൂചിപ്പിച്ചത്. ആയുർവേദ സംഘടനയുടെ വിമർശനങ്ങളോട് ചിത്രത്തിന്റെ സംവിധായകനോ തിരക്കഥാകൃത്തോ നിലവിൽ പ്രതികരിച്ചിട്ടില്ല.
Story Summary: Ayurveda Medical Association of India (AMAI) criticized the movie ‘Vaazha 2’ for a scene depicting ‘Arishtam’ as a cause for liver disease. While the movie joined the 100-crore club within a week, doctors are planning legal action against the makers.

