Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeEntertainment98-ാമത് ഓസ്കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു: എമി മാടിഗൻ മികച്ച സഹനടി, ഷോൺ...

98-ാമത് ഓസ്കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു: എമി മാടിഗൻ മികച്ച സഹനടി, ഷോൺ പെൻ മികച്ച സഹനടൻ | Oscars 2026

🎙️ Latest Podcast

ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലിയനാഡോ ഡികാപ്രിയോ ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’, 16 നോമിനേഷനുകളുമായി റെക്കോർഡിട്ട ‘സിന്നേഴ്സും’ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണത്തെ ഓസ്കർ വേദിയിൽ ദൃശ്യമാകുന്നത്.(Oscars 2026 Updates, Sean Penn Wins Best Supporting Actor Oscar)

അക്കാദമി ചരിത്രത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച കാസ്റ്റിങ് ഡയറക്ഷൻ വിഭാഗത്തിലെ പുരസ്കാരം കസാൻഡ്ര കുലുക്കുൻഡിസ് സ്വന്തമാക്കി. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ മികച്ച അഭിനേതാക്കളെ കണ്ടെത്തിയതിനാണ് ഈ ചരിത്രനേട്ടം.

സഹനടനുള്ള പുരസ്കാരം ഷോൺ പെൻ (ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ) നേടിയപ്പോൾ, മികച്ച സഹനടിക്കുള്ള പുരസ്കാരം ‘വെപ്പൺസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ എമി മാടിഗൻ കരസ്ഥമാക്കി. 13 നോമിനേഷനുകളുമായി ഡികാപ്രിയോ ചിത്രം അവാർഡ് വേദിയിൽ ആധിപത്യം തുടരുകയാണ്.

മികച്ച ആനിമേറ്റഡ് ചിത്രം: കൊറിയൻ സൂപ്പർഹിറ്റ് ചിത്രം ‘കെ പോപ്പ് ഡീമൻ ഹണ്ടേഴ്സ്’, മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം: ‘ദി ഗേൾ ഹു ക്രൈഡ് പേൾസ്’, മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങ്: മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ (ചിത്രം: ഫ്രാങ്കെൻസ്റ്റൈൻ). കോസ്റ്റ്യൂം ഡിസൈൻ: കേറ്റ് ഹോളെ (ചിത്രം: ഫ്രാങ്കെൻസ്റ്റൈൻ). ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങൾ പുരസ്കാരം പങ്കിട്ടു.

16 നോമിനേഷനുകൾ നേടിയ ‘സിന്നേഴ്സും’ 13 നോമിനേഷനുകൾ നേടിയ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ തമ്മിലുള്ള പോരാട്ടം തുടരുന്നതിനാൽ വരും മണിക്കൂറുകളിൽ പ്രഖ്യാപിക്കാനിരിക്കുന്ന മികച്ച നടൻ, നടി, സംവിധായകൻ എന്നീ വിഭാഗങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് സിനിമാലോകം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.