HomeCrimeഭാര്യയെ തിരികെ വിളിക്കാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ തീവെച്ചുകൊന്നു: രക്ഷിക്കാൻ ശ്രമിച്ച യുവതിക്കും...

ഭാര്യയെ തിരികെ വിളിക്കാനെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ തീവെച്ചുകൊന്നു: രക്ഷിക്കാൻ ശ്രമിച്ച യുവതിക്കും ദാരുണാന്ത്യം | Man set on fire and killed

ന്യൂഡൽഹി: കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനായി വീട്ടിലെത്തിയ യുവാവിനെ ഭാര്യാസഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. അമൃത്സറിലെ ലോപോക്കെ സ്വദേശിയായ ലവ്പ്രീത് സിങ്ങാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിച്ച സ്ത്രീയും ഗുരുതരമായി പൊള്ളലേറ്റ് പിന്നീട് മരണപ്പെട്ടു.(Man set on fire and killed by brother in law in Punjab)

ജൂൺ 13-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് ഒമ്പത് മാസമായ ലവ്പ്രീത് സിങ്ങും ഭാര്യ സന്ദീപ് കൗറും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് സന്ദീപ് കൗർ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ഭാര്യയെ തിരികെ കൊണ്ടുപോകാനായി ലവ്പ്രീത് സിങ് അവരുടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യാസഹോദരനായ സജൻ സിങ്ങുമായി വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് സജൻ സിങ് ലവ്പ്രീതിന്റെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലവ്പ്രീതിനെ തീവെക്കുന്നതിനിടെ സജൻ സിങ്ങിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലവ്പ്രീത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മരിച്ചത്. കേസിൽ പ്രതിയായ സജൻ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.

Story Summary

In a tragic incident in Punjab, a man named Lovepreet Singh was set on fire and killed by his brother-in-law, Sajan Singh, when he arrived to persuade his wife to return home following a domestic dispute. Lovepreet’s sister-in-law, Gurjit Kaur, also died after sustaining critical burn injuries while attempting to rescue him. Police have arrested the accused, Sajan Singh, and Lovepreet’s wife, Sandeep Kaur, in connection with the murder.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.