കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ ഇത്തരം പരാതികൾ ആദ്യം ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന ഒരു സർക്കാരാണ് നിലവിലുള്ളത്എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(KC Venugopal Advises KSU Leaders To Raise Grievances Within Party Forums)
അതിനാൽ നമ്മുടെ ഭാഗത്തുനിന്ന് തന്നെ ഭരണത്തിന് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പരസ്യ പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തകർക്കുണ്ടായ സങ്കടങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പാർട്ടിയും സർക്കാരും ആത്മാർത്ഥമായി ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അദ്ദേഹം തികച്ചും വിലകുറഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
Story Summary
AICC General Secretary K.C. Venugopal stated that while KSU workers might have genuine grievances regarding recent developments, such internal issues must be raised within party forums first rather than in public. Speaking after the Oommen Chandy memorial meeting in Puthuppally, he urged workers not to create friction for the highly anticipated UDF government.


