ഷാങ്ഹായ് സ്വദേശിയായ 19-കാരൻ ലി എന്ന യുവാവ് തന്റെ 28 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കൾ കുടുംബാംഗങ്ങൾക്ക് പകരം ബാല്യകാല സുഹൃത്തിന് നൽകാൻ തീരുമാനിച്ചത് ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഏകദേശം 20 ദശലക്ഷം യുവാൻ മൂല്യമുള്ള അപ്പാർട്ട്മെന്റും സമ്പാദ്യങ്ങളും അടങ്ങുന്ന തന്റെ സ്വത്തുവകകൾ സുഹൃത്തിന്റെ പേരിലേക്ക് മാറ്റാൻ ഔദ്യോഗികമായി വിൽപത്രം തയ്യാറാക്കുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം അവർ രണ്ടാമത് വിവാഹം കഴിച്ചതിനെത്തുടർന്ന് തനിക്ക് ലഭിച്ച സ്വത്തുക്കൾ, താൻ അപരിചിതരായി കാണുന്ന അവരുടെ ഇപ്പോഴത്തെ പങ്കാളികൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ലി വ്യക്തമാക്കി. (19-year-old wills fortune to friend)
അപകടസാധ്യതയുള്ള സാഹസിക കായിക ഇനങ്ങളിൽ താല്പര്യമുള്ളയാളാണ് ലി. ഭാവിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ തന്റെ സമ്പാദ്യം ആഗ്രഹിച്ച ആൾക്ക് തന്നെ ലഭിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതിനാലാണ് ഇത്ര നേരത്തെ വിൽപത്രം തയ്യാറാക്കിയത്. ചൈനീസ് നിയമപ്രകാരം അവിവാഹിതനും കുട്ടികളില്ലാത്തവനുമായ ഒരാളുടെ സ്വത്ത് സാധാരണയായി മാതാപിതാക്കൾക്കാണ് ലഭിക്കുക. എന്നാൽ നിയമപരമായി സാധുതയുള്ള വിൽപത്രം തയ്യാറാക്കുന്നതിലൂടെ കുടുംബത്തിന് പുറത്തുള്ള ഒരാൾക്ക് സ്വത്ത് നൽകാൻ ചൈനയിൽ സാധിക്കും.
ചൈനയിലെ വിൽപത്രം രജിസ്ട്രേഷൻ സെന്ററിന്റെ കണക്കുകൾ പ്രകാരം, പ്രായം കുറഞ്ഞവർക്കിടയിൽ വിൽപത്രം തയ്യാറാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. നേരത്തെ 77 വയസ്സായിരുന്ന വിൽപത്രം തയ്യാറാക്കുന്നവരുടെ ശരാശരി പ്രായം ഇപ്പോൾ 67-ലേക്ക് താഴ്ന്നിട്ടുണ്ട്. 1980-കൾ, 90-കൾ, 2000-കൾക്ക് ശേഷം ജനിച്ചവർക്കിടയിൽ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും അനന്തരാവകാശത്തെക്കുറിച്ചും വർദ്ധിച്ചുവരുന്ന അവബോധത്തെയാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. ലിയുടെ ഈ തീരുമാനം സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരാൾക്ക് തന്റെ സ്വത്ത് ഇഷ്ടാനുസരണം വിനിയോഗിക്കാനുള്ള അവകാശമുണ്ടെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, എന്തുകൊണ്ടാണ് സ്വന്തം കുടുംബത്തെ ഒഴിവാക്കി സുഹൃത്തിനെ തിരഞ്ഞെടുത്തതെന്ന ചോദ്യമാണ് മറുവിഭാഗം ഉന്നയിക്കുന്നത്.
Summary: A 19-year-old student in Shanghai, identified as Li, has legally willed his Rs 28 crore fortune to his childhood friend instead of his parents, citing his desire to prevent his parents’ new spouses from inheriting his assets. This case has ignited a national debate in China, further highlighting the growing trend of younger generations proactively managing their estates through legal wills.

