റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന എളമരം പാലം തുറന്നിട്ട് നാല് വർഷം പിന്നിടുമ്പോഴും സ്വകാര്യ ബസ് ഗതാഗതം യാഥാർത്ഥ്യമായിട്ടില്ല (Elamaram Bridge Bus Service). 2022-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലത്തിലൂടെ നിലവിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നിരവധി സ്വകാര്യ ബസുടമകൾ കോഴിക്കോട് ആർ.ടി.ഒയ്ക്ക് അപേക്ഷ നൽകിയെങ്കിലും അവയൊക്കെ തള്ളുകയായിരുന്നുവെന്ന് എളമരം പാലം ജനകീയ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്കും, താമരശ്ശേരി ഭാഗത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റൂട്ടാണ് എളമരം പാലം വഴിയുള്ളത്. വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റൂട്ടിനെ ആശ്രയിക്കുന്നത്. ബസ് സൗകര്യം ഇല്ലാത്തത് ഈ പ്രദേശവാസികളെ വലിയ രീതിയിൽ ദുരിതത്തിലാക്കുന്നുണ്ട്. മലപ്പുറം-കോഴിക്കോട്-വാഴക്കാട് റൂട്ടുകളിൽ കൂടുതൽ ബസ് സർവീസുകൾ വേണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
നിലവിൽ നൽകിയ അപേക്ഷ തൃശൂർ അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമുള്ളതാണ്. ഈ വരുന്ന ജൂലൈ 14-ന് അധികൃതർ ഈ അപേക്ഷ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ആക്ഷൻ കമ്മറ്റിയും. സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യ ഇടപെടലുകളാണ് സർവീസ് തടസ്സപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വരാനിരിക്കുന്ന അപ്പലേറ്റ് അതോറിറ്റി തീരുമാനം അനുകൂലമാകുമെന്നും, ബസ് സർവീസ് ആരംഭിക്കാൻ കഴിയുമെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം.
View this post on Instagram
Summary: Despite being opened four years ago, the Elamaram Bridge connecting Malappuram and Kozhikode districts still lacks private bus services, causing significant hardship for students and commuters who rely on this vital link for travel to Kozhikode, Malappuram, and Karipur Airport. While the action committee alleges that private bus owners are deliberately hindering the process, there is renewed hope as the Thrissur Appellate Authority is scheduled to consider a pending bus permit application on July 14. Residents remain optimistic that a favorable verdict will finally normalize public transport through this crucial route.

