ന്യൂഡൽഹി: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. ജൂലൈ 4-ന് ആരംഭിക്കുന്ന സംസ്കാരച്ചടങ്ങുകൾ ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുന്ന സംസ്കാരത്തോടെ സമാപിക്കും.(Ayatollah Ali Khamenei Funeral, PM Modi Invited to Ayatollah Ali Khamenei Funeral in Iran)
ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിലാണ് 86 വയസ്സുകാരനായ അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സംസ്കാര തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂലൈ 7-ന് ഖുമിലും വിവിധ കേന്ദ്രങ്ങളിലും ചടങ്ങുകൾ നടക്കും. തെഹ്റാൻ, മഷാദ്, ഖും എന്നിവിടങ്ങളിലായി ഏകദേശം രണ്ട് കോടിയോളം പേർ അന്തിമോപചാരമർപ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1989-ൽ ആയത്തുള്ള റുഹുള്ള ഖുമേനിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത 10 ദശലക്ഷം ആളുകൾ എന്ന റെക്കോർഡ് ഇത്തവണ മറികടന്നേക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മാർച്ച് 8 മുതൽ ഖമേനിയുടെ മകൻ മൊജ്തബ ഹൊസൈനി ഖമേനിയാണ് ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റിരിക്കുന്നത്. അതേസമയം, പുതിയ നേതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വിവിധ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.
Story Summary
Iranian President Masoud Pezeshkian has invited Prime Minister Narendra Modi to the funeral ceremonies of the late Supreme Leader Ayatollah Ali Khamenei, scheduled from July 4 to July 9. The events will conclude in Mashad, with global leaders expected to attend amid the recent peace developments between Iran and the United States.

