ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. ലബനാനിലെ ഇസ്രായേൽ ആക്രമണവും വെടിനിർത്തൽ കരാറിലെ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇറാൻ സൈന്യത്തിന്റെ ഈ നിർണ്ണായക നടപടി (Iran Closed Strait of Hormuz). കരാർ ലംഘനത്തിനെതിരെയുള്ള ആദ്യത്തെ നടപടി മാത്രമാണിതെന്നും, ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇറാനിലെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്‌ക്വാർട്ടേഴ്‌സ് വ്യക്തമാക്കി. ലബനാനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായത്.
അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഇറാൻ ആരോപിക്കുന്നത്. വെള്ളിയാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ കരാർ നിലവിൽ വന്നെങ്കിലും, ശനിയാഴ്ച ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം കരാറിന്റെ ലംഘനമാണെന്ന് ഇറാൻ സൈനിക കമാൻഡ് അറിയിച്ചു. ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിനും അനിശ്ചിതത്വത്തിനും കാരണമാകും. ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തലിന് പിന്നാലെ മേഖലയിൽ സമാധാനം വരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
Summary: Iran has closed the strategic Strait of Hormuz, citing alleged ceasefire violations by the US and Israel just days after a peace deal was reached. The Iranian military declared the closure as the “first step” in response to these breaches, warning that further measures will follow if “aggression” continues. This escalation follows Israeli airstrikes in southern Lebanon on Saturday that claimed at least 16 lives, including two children, despite a ceasefire agreement signed on Friday.

