അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്ന സമാധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ മുന്നേറ്റം. ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വാർത്ത ആഗോള വിപണിയിൽ വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത് (Stock Markets Surge). കരാർ പ്രഖ്യാപിച്ചതോടെ ജപ്പാന്റെ നിക്കി 5.5 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 5.7 ശതമാനവും ഉയർന്നു. ഹോങ്കോംഗ്, തായ്വാൻ വിപണികളിലും ഓസ്ട്രേലിയൻ വിപണിയിലും നേട്ടമുണ്ടായി.
എണ്ണ വിതരണ തടസ്സം നീങ്ങുമെന്ന സൂചനയോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.5 ശതമാനം ഇടിഞ്ഞ് ബാരലിന് 83.40 ഡോളറിന് താഴെയെത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചതോടെ ഇറാനുമേലുള്ള നാവിക ഉപരോധം നീങ്ങുകയും എണ്ണ വിൽപ്പന പുനരാരംഭിക്കുകയും ചെയ്യും. ഇറാന്റെ മരവിപ്പിച്ച 24 ബില്യൺ ഡോളർ ആസ്തികൾ മോചിപ്പിക്കാനും, ലബനൺ ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധം അവസാനിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വെച്ച് ഔദ്യോഗിക ഒപ്പിടൽ ചടങ്ങുകൾ നടക്കും. എന്നാൽ, മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടലിടുക്ക് പൂർണ്ണമായി പ്രവർത്തനസജ്ജമാകാൻ മാസങ്ങളെടുക്കുമെന്ന് ഷിപ്പിംഗ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Summary: Stock markets across Asia surged on Monday following the confirmed ceasefire agreement between the US and Iran to end hostilities and reopen the Strait of Hormuz. Major indices in Japan, South Korea, and Australia saw significant gains, while global oil prices fell by 4.5% to below $83.40 per barrel. The deal includes the lifting of US naval blockades, the release of $24 billion in frozen Iranian assets, and the resumption of Iranian oil exports.

