ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് മാരിയും കുടുംബവും കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മാരിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Woman Killed in Wild Elephant Attack at Chinnakanal Idukki)
മാരിയുടെ മകൻ ദക്ഷൻ, മറ്റ് രണ്ട് യുവതികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. രാവിലെ മുതൽ തന്നെ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നെങ്കിലും അതിനിടയിലാണ് ആക്രമണമുണ്ടായത്.
അതേസമയം, മൂന്നാർ ഭാഗത്ത് കാട്ടാന ‘പടയപ്പ’യുടെ സാന്നിധ്യം വീണ്ടും ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. ഇന്നലെ രാത്രി പെരിയവരെ ചോല ഡിവിഷനിൽ ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കന്നിമല ഭാഗത്തായിരുന്നു കാട്ടാന ഉണ്ടായിരുന്നത്.
Story Summary
A 36-year-old woman named Mari was killed in a wild elephant attack at Suryanelli in Chinnakanal, Idukki, while she was taking her son to school. Her son and two other women were injured in the incident, which occurred despite prior warnings about the presence of an elephant herd in the area. Meanwhile, the rogue elephant ‘Padayappa’ continues to cause panic in Munnar, damaging crops and properties in residential areas.

