ധർമ്മശാല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ധർമ്മശാലയിൽ മദ്യപിച്ചെത്തിയ വിദേശ വിനോദസഞ്ചാരി പൊതുസ്ഥലത്ത് വൻതോതിൽ അക്രമം അഴിച്ചുവിട്ട സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു (Drunk Foreign Tourist Market Chaos). ധർമ്മശാലയിലെ തിരക്കേറിയ കച്ചേരി ചൗക്ക്, കോട്വാലി ബസാർ പരിസരത്തായിരുന്നു സംഭവം. കടുത്ത മദ്യലഹരിയിലായിരുന്ന ഇയാൾ റോഡരികിലെ പച്ചക്കറി കടകളിൽ കയറി സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും വ്യാപാരികൾക്കും വഴിയാത്രക്കാർക്കും നേരെ ആക്രോശിക്കുകയുമായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ടാക്സിക്ക് നേരെ കല്ലെറിഞ്ഞ് കേടുപാടുകൾ വരുത്തുകയും ചെയ്തതോടെ വിപണിയിൽ വലിയ പരിഭ്രാന്തി പരന്നു.
If an Indian tourist had done this abroad, the outrage would be everywhere by now. This happened in Dharamshala, where a foreign tourist created a scene on the street and even misbehaved with a female police officer. He was later arrested by police ! pic.twitter.com/GF9sORyqCt
— Nikhil saini (@iNikhilsaini) June 4, 2026
തടയാൻ ശ്രമിച്ച വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥയോടും നാട്ടുകാരോടും ഇയാൾ മോശമായി പെരുമാറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വിദേശിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ താമസ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ബിർ ബഹാദൂർ സിംഗ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലും എക്സിലും വ്യാപകമായി പ്രചരിച്ചതോടെ ടൂറിസ്റ്റുകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഒരു ഇന്ത്യൻ വിനോദസഞ്ചാരി വിദേശത്താണ് ഇത്തരമൊരു അതിക്രമം കാണിച്ചതെങ്കിൽ ഉണ്ടാകുമായിരുന്ന ആഗോള പ്രതിഷേധം ഓർമ്മിപ്പിച്ചുകൊണ്ട്, നിയമങ്ങളും ഉത്തരവാദിത്തങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് നെറ്റിസൺസ് പ്രതികരിച്ചു.

