Description
Digital Voice of Kerala
Tuesday, May 26, 2026

Digital Voice of Kerala
HomeKerala'കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്' പരാമർശങ്ങൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി: CPI...

‘കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്’ പരാമർശങ്ങൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി: CPI മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം | CPI Malappuram District Secretariat

🎙️ Latest Podcast

മലപ്പുറം: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇടത് മുന്നണിയിലെ ഉന്നത നേതാക്കൾക്കെതിരെ കടുത്ത വിമർശനം. മുന്നണിയിലെ പ്രധാന നേതാക്കൾ മുൻകാലങ്ങളിൽ നടത്തിയ “വീട്ടിൽ പോയി ചോദിക്ക്”, “കടക്കു പുറത്ത്” തുടങ്ങിയ പ്രയോഗങ്ങളും പരാമർശങ്ങളും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു.(CPI Malappuram District Secretariat Criticism Against Top LDF Leaders Election Defeat)

ഇത്തരം പ്രതികരണങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റാൻ കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിൽ സി.പി.ഐക്ക് ഇത്തവണ കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. ഉന്നത നേതാക്കൾ ഇടപെട്ട് ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതാണ് പരാജയത്തിന്റെ പ്രധാന ആഴം കൂട്ടിയത് എന്നാണ് ആരോപണം.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ എ. വിജയരാഘവന്റെ ഇടപെടൽ തിരിച്ചടിയായതായി യോഗത്തിൽ വിമർശനമുയർന്നു. മുന്നണി സംവിധാനത്തെ കൃത്യമായി ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും യോഗത്തിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായതും പാർട്ടി വോട്ടുകൾ കൃത്യമായി പെട്ടിയിലാക്കാൻ സാധിക്കാത്തതും ഗൗരവമായി പരിശോധിക്കണം. വിശദമായ പുനഃപരിശോധന നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Story Summary

Following the election defeat, the CPI Malappuram District Secretariat witnessed severe criticism against top LDF leaders. Members claimed statements like ‘Kadakku Purathu’ created a negative impact among the public and alienated minorities, while slamming leaders including Binoy Viswam and A. Vijayaraghavan over candidate selection.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.