ചെന്നൈ: കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ നിയമനടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മേക്കേദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ചെന്നൈയിൽ വിളിച്ചുചേർത്ത അടിയന്തര അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(TN CM Vijay Directs Officials To Expedite Legal Steps On Mekedatu Dam Row Against Karnataka)
പദ്ധതിക്കായി കർണാടക സർക്കാർ ഉടൻ തന്നെ ‘ഭൂമി പൂജ’ നടത്താൻ പദ്ധതിയിടുന്നതായി വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി അടിയന്തര യോഗം ചേർന്നത്. തമിഴ്‌നാട് തുടക്കം മുതൽ തന്നെ ഈ പദ്ധതിയെ ശക്തമായി എതിർത്തുപോരുന്നതാണ്.
തമിഴ്‌നാടിന്റെ നിയമപരമായ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനും സംസ്ഥാനത്തെ കർഷകരുടെ താല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്നതിനുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദമായ അവലോകന യോഗം ചേർന്നത്, എന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.
Story Summary
Tamil Nadu Chief Minister C Joseph Vijay held a high-level review meeting to expedite legal measures against Karnataka’s planned Mekedatu dam project across the Cauvery river. The meeting was called in the wake of Karnataka planning a groundbreaking ceremony, with Vijay emphasizing the protection of Tamil Nadu’s water rights and farmers’ interests.

