Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKeralaഎബോള ഭീതി: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും മെഡിക്കൽ ബോർഡ് യോഗം...

എബോള ഭീതി: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും മെഡിക്കൽ ബോർഡ് യോഗം | Ebola Virus Alert

🎙️ Latest Podcast

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ അടിയന്തിര മെഡിക്കൽ ബോർഡ് യോഗം ചേരും.(Ebola Virus Alert Trivandrum Kochi International Airports Thermal Screening Precautionary Measures Kerala)

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രോട്ടോക്കോൾ അനുസരിച്ചുള്ള യാത്രക്കാരുടെ സ്ക്രീനിംഗ് നടപടികൾ വിമാനത്താവളത്തിൽ ആരംഭിച്ചു കഴിഞ്ഞു. എബോള മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉടൻ തന്നെ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിന് മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും (CIAL) എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും (APHO) സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് അടിയന്തിര അവലോകന യോഗം ചേർന്നു. വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. യോഗ തീരുമാനപ്രകാരം വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം വിപുലീകരിച്ചു.

വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരെ തെർമൽ സ്കാനറുകൾ വഴി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ വിഷ്വൽ ഇൻസ്പെക്ഷനും ഉണ്ടാകും. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവരോ, കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവരോ ആയ യാത്രക്കാരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി തങ്ങളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സെൽഫ് ഡിക്ലറേഷൻ ഫോം എയർപോർട്ട് ഹെൽത്ത് ഡെസ്കിൽ നിർബന്ധമായും സമർപ്പിക്കണം.

Story Summary

Following the WHO’s declaration of a global health emergency over fresh Ebola outbreaks in Africa, Kerala has heightened surveillance across its international airports. Emergency meetings were held at Trivandrum and Kochi (CIAL) airports to implement a 24-hour monitoring grid. Passengers arriving from or transiting through high-risk nations like DR Congo, Uganda, and South Sudan must undergo mandatory thermal screening and provide a 21-day travel history via self-declaration forms. Health Minister K. Muraleedharan stated that while no cases have been reported in India, strict precautionary measures, including setting up isolation wards, are underway.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.