ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷമായ പ്രത്യാക്രമണവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് ലീഗിനെ ലക്ഷ്യമിട്ട് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിലാണ് ഇത്.(Vellappally Natesan Strongly Criticizes Muslim League In Yoganadam Editorial)
അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ ആരോപിക്കുന്നു. ലീഗിന്റെ വർഗീയ നിലപാടുകളെയും കപട മതേതരത്വത്തെയും എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ലീഗിന്റെ ഈ നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കുന്നതിന് മുൻപ് തന്നെ കേരളത്തിൽ മുസ്ലീം ലീഗ് ഭരണം തുടങ്ങി കഴിഞ്ഞതായി വെള്ളാപ്പള്ളി പരിഹസിച്ചു. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് അവരുടെ നീക്കം. ഇതിന് വരാനിരിക്കുന്ന സർക്കാർ കൂട്ടുനിൽക്കുമോ എന്ന് കാത്തിരുന്ന് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും താനുമാണ് ഇപ്പോൾ മുസ്ലീം ലീഗിന്റെ മുഖ്യശത്രുക്കൾ. ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയും കടുത്ത വിമർശനമാണ് ലേഖനത്തിലുള്ളത്. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി, അദ്ദേഹത്തെ മന്ത്രിയാക്കിയാൽ കേരളത്തിൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗിന്റെ ഭാവമെന്നും പരിഹസിച്ചു. മലബാർ കലാപം നടന്ന മണ്ണിലാണ് ലീഗ് വളർന്നു പന്തലിച്ചതെന്ന് വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.
Story Summary
SNDP Yogam General Secretary Vellappally Natesan launched a scathing attack on the Muslim League through the ‘Yoganadam’ editorial titled ‘Will not forget Malabar Rebellion and Marad’. He accused the League of shifting towards extreme anti-Hindu politics as power is assured and alleged they are trying to protect religious extremists under the guise of governance.

