ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ സമ്മർദ്ദം ശക്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ വീണ്ടുമൊരു ആക്രമണമുണ്ടായാൽ, നിലവിൽ അറുപത് ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധ നിർമ്മാണത്തിന് ആവശ്യമായ 90 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് ഇറാൻ പാർലമെന്റിന്റെ മുന്നറിയിപ്പ്. ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ വക്താവാണ് ഇതുസംബന്ധിച്ച ഭീഷണി പരസ്യമായി മുഴക്കിയത്.(Iran Threatens To Upgrade Uranium Enrichment Amidst Rising Tensions With The United States)
ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ചകൾ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. ആണവായുധ പദ്ധതികൾ തങ്ങൾക്കില്ലെന്ന പ്രഖ്യാപിത നിലപാട് ഇറാൻ ആവർത്തിക്കുമ്പോഴും, അറുപത് ശതമാനത്തിലധികം സമ്പുഷ്ടീകരിച്ച നാനൂറിലധികം കിലോ യുറേനിയം ശേഖരം കൈമാറാൻ ഇറാൻ വിസമ്മതിക്കുന്നത് ചർച്ചകളെ വഴിമുട്ടിക്കുന്നു. ഈ യുറേനിയം ശേഖരത്തെയാണ് ഇറാൻ ഇപ്പോൾ തങ്ങളുടെ തന്ത്രപ്രധാനമായ ആയുധമായി ഉയർത്തിക്കാട്ടുന്നത്.
അതിനിടെ, പാക്കിസ്ഥാനെതിരെയും പുതിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ചർച്ചകൾ നടക്കുന്നതിനിടെ, ഇറാന്റെ സൈനിക വിമാനങ്ങൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ പാക്കിസ്ഥാനിലെ നൂർഖാൻ എയർബേസ് സൗകര്യമൊരുക്കിയെന്ന് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ നീക്കമെന്നാണ് ആരോപണം. എന്നാൽ, ഈ റിപ്പോർട്ടുകൾ പാക്കിസ്ഥാൻ പൂർണ്ണമായും നിഷേധിച്ചു.
Story Summary
Iran is threatening to escalate its uranium enrichment to weapons-grade levels in response to potential military aggression from the US, further straining ongoing diplomatic talks. Complicating matters, Pakistan has faced accusations of providing refuge to Iranian military aircraft, even as Iran insists on its 14-point proposal for a resolution.

