മലപ്പുറം/കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കായി കടത്തുകയായിരുന്ന വൻ മദ്യശേഖരം മലപ്പുറത്ത് എക്സൈസ് പിടികൂടി (Malappuram Excise Raid). അറുപതോളം കുപ്പി വിദേശ മദ്യവുമായി എടത്തനാട്ടുകര സ്വദേശികളായ രണ്ടുപേരെയാണ് കാളികാവ് വെന്തോടം പടിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ട് ബാഗുകളിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വോട്ടെണ്ണൽ ദിവസം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനൊപ്പം പടക്കം വിൽപ്പനയ്ക്കും ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തി. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആഹ്ലാദപ്രകടനങ്ങൾക്കുള്ള പോലീസ് നിർദ്ദേശങ്ങൾ:
ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം.
രാത്രി 7 മണിക്ക് മുമ്പായി പ്രകടനങ്ങൾ അവസാനിപ്പിക്കണം.
ഡിജെ (DJ) സംവിധാനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
വടി, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
Story Summary: Excise officials seized 60 bottles of foreign liquor intended for election celebrations in Malappuram and arrested two persons. Meanwhile, a prohibitory order and a ban on firecrackers have been issued in Kozhikode district for the vote counting day to prevent unrest.

