കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, നോർത്ത് 24 പർഗാനാസ് ജില്ലയിലെ അംദംഗ മണ്ഡലത്തിൽ മികച്ച പോളിംഗ് (West Bengal Election Voter Turnout). ബുധനാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് 19.14 ശതമാനം വോട്ടർമാർ അംദംഗയിൽ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം പോളിംഗ് ശരാശരി ഇതേസമയത്ത് 18.39 ശതമാനമാണ്.
ബാരക്പൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള അംദംഗയിൽ ഇത്തവണ ആകെ 2,21,207 വോട്ടർമാരാണുള്ളത്. ഇതിൽ 1,15,380 പുരുഷന്മാരും 1,05,823 സ്ത്രീകളും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. മുഹമ്മദ് കാസിം സിദ്ധിഖി (ടിഎംസി), അരിന്ദം ഡേ (ബിജെപി ), ഗോപാൽ ഘോഷ് (ഐഎൻസി), ബിശ്വജിത് മൈതി (എഐഎസ്എഫ്) എന്നിവരുൾപ്പെടെ പന്ത്രണ്ടോളം സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.
മുൻ വർഷങ്ങളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ ചരിത്രമാണ് അംദംഗയ്ക്കുള്ളത്. 2021-ൽ 87.2 ശതമാനവും 2016-ൽ 89.05 ശതമാനവുമായിരുന്നു ഇവിടുത്തെ പോളിംഗ്. 2011 മുതൽ തൃണമൂൽ കോൺഗ്രസിലെ റഫീഖുർ റഹ്മാനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021-ൽ 25,480 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ബിജെപിയിലെ ജോയ്ദേവ് മന്നയെ പരാജയപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 93.19 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ടത്തിലും സമാനമായ ആവേശം വോട്ടർമാരിൽ ദൃശ്യമാണ്.
Summary: Voter turnout in West Bengal’s Amdanga constituency reached 19.14% by 9:00 AM on Wednesday during the 2026 Assembly elections, slightly above the state average of 18.39%. Part of the Barrackpore Lok Sabha seat, Amdanga has over 2.2 lakh eligible voters. Major candidates include Mohammad Kasem Siddique (TMC) and Arindam Dey (BJP). In the 2021 elections, TMC’s Rafiqur Rahaman won the seat with a margin of 25,480 votes.

