അമരാവതി: ആന്ധ്രാപ്രദേശിലെ ലിംഗാപുരത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ യുവതിയെയും കാമുകനെയും ഗുണ്ടാസംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു (Amravati Crime News). ലിംഗാപുരം സ്വദേശി ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്പ, കാമുകൻ നാഗസുധീർ, 11 അംഗ ക്വട്ടേഷൻ സംഘം എന്നിവരെ പോലീസ് പിടികൂടിയത്.
ഈശ്വർ റെഡ്ഡിയും ശില്പയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെയാണ് ജമ്മലമടുഗു സ്വദേശിയും സർക്കാർ ആശുപത്രി ജീവനക്കാരനുമായ നാഗസുധീറുമായി ശില്പ പ്രണയത്തിലായത്. ഈ ബന്ധം ഭർത്താവ് വിലക്കിയതോടെ ഇയാളെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു.
തുടർന്ന് ഭർത്താവിനെ വധിക്കാൻ ഗുണ്ടാ നേതാവായ വിനയ് വഴി സത്യസായി ജില്ലയിലെ ഹിന്ദുപുരിൽ നിന്നുള്ള സംഘത്തിനാണ് 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. ഇതിനായി ശില്പ തന്റെ 14 പവൻ സ്വർണാഭരണങ്ങൾ കാമുകന് കൈമാറി. ഈ സ്വർണം വിറ്റും പണയം വെച്ചും സമാഹരിച്ച 5 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് അഡ്വാൻസ് നൽകുകയായിരുന്നു.
ശില്പ നൽകിയ വിവരമനുസരിച്ച് പ്രതികൾ ഈശ്വർ റെഡ്ഡിയെ നിരീക്ഷിക്കുകയും ബൈപാസ് റോഡിൽ വെച്ച് ഇയാൾ സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിക്കുകയും ചെയ്തു. താഴെ വീണ ഈശ്വറിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
Story Summary: A woman named Shilpa and her lover Nagasudheer were arrested in Andhra Pradesh for plotting to kill her husband, Ishwar Reddy. The duo hired an 11-member gang for ₹10 lakh, paying an advance of ₹5 lakh by pledging Shilpa’s 14 sovereigns of gold. The murder attempt failed when Ishwar Reddy escaped an intentional car crash and stabbing attempt, subsequently reporting the incident to the police.

