Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
Home⁠West Bengal Election'UCC നടപ്പാക്കാൻ അനുവദിക്കില്ല, SIR വലിയ തട്ടിപ്പ്': BJPക്കെതിരെ ആഞ്ഞടിച്ച് മമത...

‘UCC നടപ്പാക്കാൻ അനുവദിക്കില്ല, SIR വലിയ തട്ടിപ്പ്’: BJPക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി | BJP

🎙️ Latest Podcast

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും ‘എസ്ഐആർ’ പദ്ധതി വലിയ തട്ടിപ്പാണെന്നും മമത ആരോപിച്ചു.(Will not allow implementation of UCC, Mamata Banerjee lashes out at BJP)

ആരുമായും ചർച്ച ചെയ്യാതെയാണ് സർക്കാർ മണ്ഡല പുനർനിർണ്ണയ ബിൽ കൊണ്ടുവരുന്നതെന്ന് മമത പറഞ്ഞു. ബംഗാളിനെ വിഭജിച്ച് എൻആർസി നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം പേരുകൾ ഒഴിവാക്കിയെന്ന് മമത ആരോപിച്ചു. ഇത് ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള തട്ടിപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ ചർച്ച ചെയ്യാൻ ഏപ്രിൽ 16 മുതൽ 18 വരെ പ്രത്യേക സമ്മേളനം വിളിച്ചത് പ്രതിപക്ഷ കക്ഷികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് ബിജെപി നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വെള്ളപ്പൊക്കമോ ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ പ്രധാനമന്ത്രിയെ കാണില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം എത്തുന്ന ഒരു ‘സീസണൽ പക്ഷിയെ’ പോലെയാണ് അദ്ദേഹം ബംഗാളിൽ വരുന്നത്, എന്ന് മമത ബാനർജി പരിഹസിച്ചു.

ബിജെപി ഭരണത്തിന് കീഴിൽ ആദിവാസി വിഭാഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി അതിക്രമങ്ങൾ നടക്കുകയാണെന്ന് മമത ആരോപിച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവർ മർദ്ദനമേൽക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ കോഡിനെ താൻ ശക്തമായി എതിർക്കുമെന്നും ബിജെപിക്ക് ഭൂരിപക്ഷമില്ലാതാകുന്ന ദിവസം ഇത്തരം നിയമങ്ങൾ റദ്ദാക്കുമെന്നും മമത പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കാൻ ബിജെപി വ്യാജ സത്യവാങ്മൂലങ്ങൾ നൽകിയതായും മമത ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.