ബംഗളൂരു: ബംഗളൂരുവിൽ ചർമ്മരോഗ വിദഗ്ധയായ ഭാര്യയെ അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ സർജനായ ഭർത്താവിനെതിരെ നിർണ്ണായക തെളിവുകൾ പുറത്ത് (Bengaluru Surgeon Kills Doctor Wife). ഡോക്ടർ മഹേന്ദ്ര റെഡ്ഡി തന്റെ കാമുകിയുമായി നടത്തിയ ചാറ്റുകളാണ് കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷം പുറത്തുവന്നിരിക്കുന്നത്. തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ച് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഈ ഡിജിറ്റൽ തെളിവുകൾ പോലീസിനെ സഹായിച്ചു.
2025 ഏപ്രിൽ 21-നാണ് മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യ കൃതിക റെഡ്ഡി വീട്ടിൽ വച്ച് മരിക്കുന്നത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് നൽകിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ഉടൻ തന്നെ കൃതികയെ ആശുപത്രിയിൽ എത്തിച്ച മഹേന്ദ്ര, ഇതൊരു സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഹർഷിത എന്ന നഴ്സുമായി മഹേന്ദ്രയ്ക്ക് ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവരുമായി നടത്തിയ ചാറ്റുകൾ പോലീസ് വീണ്ടെടുത്തു. പോലീസിന്റെ നിരീക്ഷണം ഒഴിവാക്കാൻ വാട്സാപ്പിന് പകരം യുപിഐ പേയ്മെന്റ് ആപ്പുകൾ വഴിയാണ് ഇയാൾ കാമുകിക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. ഫോറൻസിക് പരിശോധനയിൽ 10.34 ലക്ഷത്തിലധികം ഡിജിറ്റൽ ഫയലുകൾ പോലീസ് കണ്ടെടുത്തു. ഇതിൽ ഡിലീറ്റ് ചെയ്ത ചാറ്റുകളും ചിത്രങ്ങളും ഉൾപ്പെടുന്നു. “ഞാൻ കൃതികയെ കൊന്നു, എനിക്ക് തെളിവുകളില്ലെങ്കിലും ഞാൻ ജയിലിൽ പോകും”, “പോലീസ് ചോദിച്ചാൽ നമ്മൾ സുഹൃത്തുക്കളാണെന്ന് പറയണം” തുടങ്ങിയ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നതായി പോലീസ് കണ്ടെത്തി.
2024 മെയ് മാസത്തിലാണ് മഹേന്ദ്രയും കൃതികയും വിവാഹിതരായത്. ഇരുവരും ബംഗളൂരുവിലെ ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷം ഒക്ടോബറിലാണ് മഹേന്ദ്ര അറസ്റ്റിലായത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒരു കൊലയാളിയായി താൻ ജീവിക്കേണ്ടി വരുമെന്ന് ഇയാൾ കാമുകിക്ക് അയച്ച സന്ദേശങ്ങളിൽ കുറ്റസമ്മതം നടത്തുന്നുണ്ട്.
Summary: Shocking chat reveals have surfaced in the murder case of Bengaluru dermatologist Kruthika Reddy, who was allegedly killed by her surgeon husband, Mahendra Reddy. Mahendra administered an overdose of anaesthetic to his wife and tried to pass it off as a natural death. Investigation revealed his affair with a nurse named Harishtha. To evade detection, he used UPI apps like PhonePe for messaging. Forensic experts recovered over 10 lakh digital files, including chats where he confessed to the crime and instructed his lover to tell the police they were “just friends.”

