മുംബൈ: അഹമ്മദാബാദ് – മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടിയുമായി ഐആർസിടിസി (Vande Bharat Food Complaint). ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ കരാർ എടുത്ത സർവീസ് പ്രൊവൈഡർക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
മുംബൈ സ്വദേശിയായ യാത്രക്കാരനാണ് തനിക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറംലോകത്തെ അറിയിച്ചത്. ഭക്ഷണപ്പൊതിയിൽ പാറ്റ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവെച്ചു. തന്റെ കോച്ചിൽ മാത്രം രണ്ട് സമാന കേസുകൾ ഉണ്ടായതായും ഇതോടെ പലരും ഭക്ഷണം കഴിക്കുന്നത് നിർത്തിയതായും അദ്ദേഹം വ്യക്തമാക്കി. ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബ്രന്ദാവൻ ഫുഡ് പ്രൊഡക്ട്സ് (M/S Brandavan Food Products) എന്ന സ്ഥാപനമാണ് ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്തത്.
ഭക്ഷണം എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ പാലിച്ചല്ല തയ്യാറാക്കുന്നതെന്നും അധികൃതർ ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും യാത്രക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഐആർസിടിസി, ശുചിത്വത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. ഭക്ഷണശാല സീൽ ചെയ്തതായും ആഴത്തിലുള്ള വൃത്തിയാക്കലും കീടനാശിനി പ്രയോഗവും നടത്താൻ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.
Found an insect in Vande Bharat train food (Ahmedabad → Mumbai). Atleast 2 such cases in my coach, everyone stopped eating after that.
Vendor: M/S Brandavan Food Products (part of RK Group).@fssaiindia @AshwiniVaishnaw @RailMinIndia @IRCTCofficial
Just one request to the… pic.twitter.com/rNrfVaNN5b
— Aditya Didwania (@adityadidwania) April 6, 2026
വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് നേരത്തെയും സമാനമായ പരാതികൾ ഉയർന്നുവന്നിരുന്നു. വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ ഓപ്ഷൻ ഒഴിവാക്കി സ്വന്തമായി ഭക്ഷണം കരുതുന്നതാണ് സുരക്ഷിതമെന്ന് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചു.
Summary: IRCTC has imposed a ₹10 lakh penalty and issued a contract termination notice to a vendor after a passenger found an insect in a meal on the Ahmedabad-Mumbai Vande Bharat Express. The passenger shared photos and videos of the contaminated Dal-Chawal meal box, leading to a public outcry. In response, IRCTC sealed the concerned kitchen for deep cleaning and stressed that passenger safety and hygiene remain their top priorities.

