ജനീവ: പലസ്തീനികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ഇസ്രായേലിന്റെ ഔദ്യോഗിക ഭരണകൂട നയമായി മാറിയിരിക്കുകയാണെന്ന് യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസ് (Francesca Albanese UN Report). “പീഡനവും വംശഹത്യയും” (Torture and Genocide) എന്ന പേരിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇസ്രായേലിനെതിരെ കടുത്ത വിമർശനങ്ങളുള്ളത്. ലോകത്തെ മിക്ക സർക്കാരുകളും മന്ത്രിമാരും നിശബ്ദത പാലിക്കുന്നതിലൂടെ പലസ്തീനികളെ പീഡിപ്പിക്കാൻ ഇസ്രായേലിന് ഒരു ‘ലൈസൻസ്’ നൽകിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
മുൻപ് രഹസ്യമായി ചെയ്തിരുന്ന പീഡനമുറകൾ ഇപ്പോൾ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ പരസ്യമായാണ് നടപ്പിലാക്കുന്നത്. കൂട്ടായ കുടിയൊഴിപ്പിക്കൽ, ഉപരോധം, ഭക്ഷണവും സഹായവും നിഷേധിക്കൽ, സൈനിക-കുടിയേറ്റ അക്രമങ്ങൾ എന്നിവയിലൂടെ അധിനിവേശ പലസ്തീൻ പ്രദേശം ഒരു പീഡനകേന്ദ്രമായി മാറിയിരിക്കുന്നു. ഇത് പലസ്തീൻ ജനതയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ 7-ന് ശേഷം ഗാസയിൽ 72,263 പേർ കൊല്ലപ്പെട്ടതായും 1.7 ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ബാങ്കിൽ മാത്രം 1,500 കുട്ടികളടക്കം 18,500-ലധികം ഫലസ്തീനികളെ ഇസ്രായേൽ തടവിലാക്കിയിട്ടുണ്ട്.
അതേസമയം, അൽബാനീസിന്റെ റിപ്പോർട്ടിനെ ഇസ്രായേൽ ശക്തമായി അപലപിച്ചു. അവരെ “അരാജകത്വത്തിന്റെ ഏജന്റ്” എന്ന് വിശേഷിപ്പിച്ച ഇസ്രായേൽ മിഷൻ, അൽബാനീസ് തന്റെ പദവി ദുരുപയോഗം ചെയ്ത് ജൂതവിരുദ്ധത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. ഹോളോകോസ്റ്റിനെ നിസ്സാരവൽക്കരിക്കാനും ഭീകര സംഘടനകളെ പിന്തുണയ്ക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ഫലസ്തീനികൾക്കെതിരായ ഈ ക്രൂരതകൾ അവസാനിപ്പിക്കാൻ നടപടി വേണമെന്നും അൽബാനീസ് ആവശ്യപ്പെട്ടു.
Summary
UN Special Rapporteur Francesca Albanese reported to the Human Rights Council that Israel has effectively adopted torture as a state policy against Palestinians. In her report titled “Torture and Genocide,” she stated that global silence has given Israel a “licence to torture,” creating a continuum of physical and mental suffering in occupied territories.

