ഇസ്ലാമാബാദ്: പാക്കിസ്താൻ സൂപ്പർ ലീഗ് (PSL) ഉപേക്ഷിച്ച് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് (KKR) ചേക്കേറിയ സിംബാബ്‌വെ പേസർ ബ്ലെസിംഗ് മുസറബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB). ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലുണ്ടായിരുന്ന താരം, ഐപിഎല്ലിൽ നിന്ന് വിളിയെത്തിയപ്പോൾ അവസാന നിമിഷം പിന്മാറിയതാണ് പിസിബിയെ ചൊടിപ്പിച്ചത് (Blessing Muzarabani KKR).
ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് മുസറബാനി കെകെആർ ക്യാമ്പിലെത്തുന്നത്. ആദ്യം പിഎസ്എൽ ലേലത്തിൽ ആരും വാങ്ങാതിരുന്ന താരത്തെ, വിൻഡീസ് പേസർ ഷെമാർ ജോസഫിന് പകരമായാണ് ഇസ്ലാമാബാദ് യുണൈറ്റഡ് ടീമിലെടുത്തത്. എന്നാൽ കെകെആറിൽ നിന്ന് ഓഫർ വന്നതോടെ താരം പിഎസ്എൽ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.
ഫ്രാഞ്ചൈസിയുമായി ഒപ്പിട്ട കരാർ ലംഘിച്ചതിന് താരത്തിൽ നിന്ന് വൻ തുക നഷ്ടപരിഹാരം ഈടാക്കാനാണ് പിസിബിയുടെ നീക്കം. സിംബാബ്‌വെ ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തുന്ന മുസറബാനിക്ക് ഐപിഎൽ മോഹം തിരിച്ചടിയാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Story Summary
The Pakistan Cricket Board (PCB) is planning legal action against Zimbabwean pacer Blessing Muzarabani for breaching his PSL contract with Islamabad United to join Kolkata Knight Riders (KKR) in the IPL. Muzarabani, who was signed by the PSL franchise as a replacement for Shamar Joseph, opted out at the last minute after receiving an offer from KKR to replace Mustafizur Rahman. Reports suggest the PCB may seek financial compensation for this sudden withdrawal.

