തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിറയിൻകീഴ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി തർക്കം മുറുകുന്നു (Ramya Haridas). മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കുന്നതിനെതിരെ ഡി.സി.സി, ബ്ലോക്ക് തലത്തിലുള്ള നേതാക്കൾ എ.ഐ.സി.സിക്ക് (AICC) പരാതി നൽകിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ മത്സരിപ്പിക്കാനുള്ള ആലോചനകൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
‘കെട്ടിയിറക്കിയ’ സ്ഥാനാർത്ഥി
മണ്ഡലത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളെ അവഗണിച്ചു കൊണ്ട് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പരാതിയിൽ പറയുന്നു. പ്രാദേശിക വികാരം മാനിക്കാതെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ സീറ്റുകൾക്കായി പാർട്ടിയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതിനിടയിലാണ് ചിറയിൻകീഴിലെ ഈ പൊട്ടിത്തെറി.
വിഷയത്തിൽ എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്താൻ സാധ്യതയുള്ളതിനാൽ പാർട്ടി നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്.
Story Summary: Local Congress leaders in Chirayinkeezhu have approached the AICC to protest against the potential candidacy of former MP Ramya Haridas. They argue that fielding an outsider will harm the party’s chances and demand that local leaders be prioritized for the upcoming Assembly elections.

