ടെഹ്‌റാൻ : ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ഇറാന്റെ പരമാധികാര അവകാശമാണെന്നും അത് ചർച്ചകൾക്ക് വിധേയമല്ലെന്നും കണക്കിലെടുത്ത്, ആണവ പദ്ധതി നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളും റദ്ദാക്കാൻ മൊജ്തബ ഖമേനി തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി രാജ്യത്തിന്റെ ആണവ നയത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ്.(Mojtaba Khamenei withdrawing from agreements on halting the nuclear program?)
യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും റദ്ദാക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തെത്തുടർന്ന് അധികാരമേറ്റ മുജ്തബ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള എല്ലാ ആണവ സഹകരണങ്ങളും അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ഏജൻസികൾ നടത്തിവന്നിരുന്ന പരിശോധനകൾക്ക് നേരത്തെ തന്നെ ഇറാൻ വിസമ്മതിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഈ നിയന്ത്രണം കർശനമാക്കും. രാജ്യം ഏകപക്ഷീയമായ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ, തങ്ങളെ മാത്രം നിയന്ത്രിക്കുന്ന അന്താരാഷ്ട്ര കരാറുകൾ പിന്തുടരേണ്ടതില്ലെന്നാണ് ഇറാന്റെ പുതിയ നിലപാട്.

