വാഷിംഗ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, വാഷിംഗ്ടണിലെ നാഷണൽ മാളിൽ പ്രത്യക്ഷപ്പെട്ട വിചിത്രമായൊരു ശില്പം ലോകശ്രദ്ധ നേടുന്നു ( Trump Epstein Titanic Statue). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും പ്രശസ്തമായ ‘ടൈറ്റാനിക്’ സിനിമയിലെ രംഗം പുനരാവിഷ്കരിക്കുന്ന രീതിയിലുള്ള ശില്പമാണ് പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്.
‘കിംഗ് ഓഫ് ദി വേൾഡ്’
ചൊവ്വാഴ്ച രാവിലെയാണ് യുഎസ് ക്യാപിറ്റോളിന് സമീപമുള്ള നാഷണൽ മാളിൽ 12 അടി ഉയരമുള്ള ഈ വെങ്കല ശില്പം പ്രത്യക്ഷപ്പെട്ടത്. ‘കിംഗ് ഓഫ് ദി വേൾഡ്’ (King of the World) എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടിയിൽ, ടൈറ്റാനിക്കിലെ ജാക്കും റോസും കപ്പലിന്റെ മുൻഭാഗത്ത് കൈകൾ വിരിച്ചുനിൽക്കുന്ന പ്രസിദ്ധമായ പോസിലാണ് ട്രംപിനെയും എപ്സ്റ്റീനെയും ചിത്രീകരിച്ചിരിക്കുന്നത്. ട്രംപ് എപ്സ്റ്റീന് പിന്നിലായി നിൽക്കുന്ന രീതിയിലാണ് ശില്പം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പിന്നിൽ ‘ദി സീക്രട്ട് ഹാൻഡ്ഷേക്ക്’
‘ദി സീക്രട്ട് ഹാൻഡ്ഷേക്ക്’ എന്ന അജ്ഞാതരായ ആക്ടിവിസ്റ്റ് കലാസംഘമാണ് ഈ ഇൻസ്റ്റാളേഷന് പിന്നിൽ. മുൻപ് ട്രംപും എപ്സ്റ്റീനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെയും അവർക്കെതിരെയുള്ള ആരോപണങ്ങളെയും പരിഹസിക്കാനാണ് ഈ ശില്പം നിർമ്മിച്ചിരിക്കുന്നത്. ശില്പത്തിന്റെ താഴെ സ്ഥാപിച്ചിട്ടുള്ള ഫലകത്തിൽ ഇരുവരും തമ്മിലുള്ള ‘ബന്ധ’ത്തെക്കുറിച്ചും അവർ നടത്തിയ ആഡംബര യാത്രകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരമൊരു പ്രതിഷേധം അരങ്ങേറുന്നത്. യുദ്ധത്തെക്കുറിച്ചുള്ള ആഗോള ഉത്കണ്ഠകൾക്കിടയിലും, ട്രംപിന്റെ മുൻകാല വിവാദങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ ആക്ഷേപഹാസ്യ ശില്പം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. 2019-ൽ ജയിലിൽ വെച്ച് മരണപ്പെട്ട ജെഫ്രി എപ്സ്റ്റീൻ പ്രമുഖരുമായുള്ള ബന്ധത്തിന്റെ പേരിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയായിരുന്നു.
A new art installation by the anonymous artist collective Secret Handshake appeared this week on the National Mall in Washington, D.C., depicting figures representing President Donald Trump and the late financier Jeffrey Epstein. pic.twitter.com/8vvZ2TX9PV
— Reuters (@Reuters) March 11, 2026

