ഇർബിൽ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാനിയൻ കുർദിഷ് വിഘടനവാദി ഗ്രൂപ്പുകൾ ഇറാനെതിരെ അതിർത്തി കടന്നുള്ള സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് (Kurdish Dissidents Iran War). ഈ നീക്കത്തിന് പിന്തുണ നൽകാൻ അമേരിക്ക ഇറാഖി കുർദിഷ് നേതാക്കളോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി
റിപ്പോർട്ട് ചെയ്തു.
ഇറാനിലെ പ്രതിപക്ഷ ഗ്രൂപ്പുകളിൽ ഏറ്റവും സംഘടിതമായ വിഭാഗമായാണ് കുർദിഷ് ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. ഇവർ യുദ്ധരംഗത്തേക്ക് പ്രവേശിക്കുന്നത് ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാകും. കുർദിസ്ഥാൻ ഫ്രീഡം പാർട്ടി (PAK) ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ നിലവിൽ ഇറാൻ അതിർത്തിക്കടുത്തുള്ള സുലൈമാനിയ പ്രവിശ്യയിൽ തമ്പടിച്ചിരിക്കുകയാണ്. അമേരിക്കൻ അധികൃതർ തങ്ങളെ ബന്ധപ്പെട്ടതായും ഏത് നിമിഷവും ഇറാനിലേക്ക് കടക്കാൻ തയ്യാറാണെന്നും കുർദിഷ് നേതാക്കൾ വ്യക്തമാക്കി.
അതേസമയം, ഈ നീക്കം ഇറാഖിനെക്കൂടി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമോ എന്ന ആശങ്ക ഇറാഖി കുർദിഷ് ഭരണകൂടത്തിനുണ്ട്. ഇതിനോടകം തന്നെ ഇർബിലിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ ആക്രമണം നടത്തിക്കഴിഞ്ഞു. അതിർത്തി കടന്നുള്ള വിഘടനവാദികളുടെ നീക്കം തടയണമെന്ന് ഇറാൻ ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ അതിർത്തിയിൽ ഇറാഖ് സൈനിക കാവൽ ശക്തമാക്കി.
Summary: Kurdish Iranian dissident groups based in northern Iraq are preparing for cross-border military operations against Iran with potential U.S. support. While these groups are highly organized and ready to join the conflict, the move places Iraqi Kurdish leaders in a difficult position, fearing direct retaliation from Tehran.

