കെർമാൻ: ഇറാന്റെ കെർമാൻ പ്രവിശ്യയിൽ അതിക്രമിച്ച് കയറിയ ഇസ്രായേൽ നിർമ്മിത ‘ഹെർമസ്’ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു (IRGC Hermes drone shot down Kerman). കെർമാൻ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വെച്ചാണ് അത്യാധുനികമായ ഈ ഡ്രോൺ തകർത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. അമേരിക്കയോ ഇസ്രായേലോ തൊടുത്തുവിട്ട ഡ്രോൺ ആണിതെന്നാണ് ഇറാന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിലുള്ള മൂന്ന് ഹെർമസ് ഡ്രോണുകൾ വെടിവെച്ചിട്ടതായി ഐആർജിസി വ്യക്തമാക്കി. ഇസ്രായേലിലെ എൽബിറ്റ് സിസ്റ്റംസ് നിർമ്മിക്കുന്ന ഹെർമസ് 900 ഡ്രോണുകൾക്ക് ഏകദേശം 25 മില്യൺ ഡോളറിലധികം വിലവരും. ഇത്തരം ഡ്രോണുകൾ തകർക്കുന്നത് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കരുത്താണെന്ന് ഇറാൻ അവകാശപ്പെടുന്നു.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ സൈനിക നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി വിദേശ ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെടുന്നുണ്ട്. കെർമാന്‍ പുറമെ ഇസ്ഫഹാൻ, ഖുസെസ്ഥാൻ പ്രവിശ്യകളിലും ഡ്രോൺ വേട്ട നടന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചു.
Summary: The Islamic Revolutionary Guard Corps (IRGC) claimed to have shot down a Hermes drone on the outskirts of Kerman city on Wednesday.

