കൊച്ചി: ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനത്തിനായി ആശംസകൾ നേർന്ന് നടി രചന നാരായണൻകുട്ടി (Rachana Narayanankutty Facebook post). സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തെ എല്ലാ പ്രശ്നങ്ങളും ഒരു അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നവയാണെന്നും സമാധാനമാണ് പരമപ്രധാനമെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
അതിരുകളെയും യുദ്ധങ്ങളെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് രചന പങ്കുവെച്ചത്.
“ഈ ലോകത്തിൽ എല്ലാം ഒരു അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നു. അതിരുകൾ ശാശ്വത സത്യങ്ങളായി കാണുമ്പോൾ സമാധാനം ഉണ്ടാകുന്നു.”
“യുദ്ധത്തെ വെറും കടലാസിലെ കരാറുകൾ മാത്രമായി മനസ്സിലാക്കുമ്പോഴാണ് സമാധാനം പുലരുന്നത്.”- രചന കുറിച്ചു.
എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. ആഗോളതലത്തിൽ യുദ്ധഭീതി നിലനിൽക്കുമ്പോൾ സമാധാനത്തിന് വേണ്ടി ശബ്ദമുയർത്തുന്ന സെലിബ്രിറ്റികളുടെ നിരയിലേക്ക് രചനയും ചേരുകയാണ്.
രചന നാരായണന്‍കുട്ടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
” എന്റെ വീട് ഒരു റോഡരികിൽ ആണ്. കഴിഞ്ഞ 38 വർഷങ്ങളായി അമ്മയും അച്ഛനും ഏട്ടനും(ഇപ്പൊ UAE ൽ) കുടുംബവും ഞാനും ഇവിടെ ഈ വീട്ടിൽ ആണ് താമസം…. ഒരു ദിവസം അമ്മക്ക് ഒരേ വാശി. .. വീടിനു gate വക്കണം. അങ്ങനെ എന്ത് തോന്നിയാലും അമ്മ എന്നോടാണ് ആദ്യം പറയാ. .. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ വീണ്ടും ഒരു ദിവസം ഇതന്നെ “gate വക്കണം”! അപ്പോഴും ഞാൻ ഒന്നും മിണ്ടീല്ല, ഒന്ന് മൂളി. ഈ ആവശ്യത്തിന്റെ കടുപ്പം കൂടി കൂടി വന്നു ഒപ്പം എന്റെ “സാ മട്ടും”. “അമ്മക്കിപ്പോ എന്താ ഒരു gate ഇല്ലാതെന്റെ കൊഴപ്പം… കഴിഞ്ഞ 37 വർഷമായി ഈ വീടിനു gate ഇല്ലല്ലോ അപ്പൊ ഒന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, പിന്നെ ആണ് ഇപ്പൊ. ” പൊതുവെ എല്ലാത്തിനും വിശാലത ആഗ്രഹിക്കുന്ന എനിക്ക് ഈ gate സമ്പ്രദായത്തിനോട് ഒരു ഇഷ്ടക്കുറവായിരുന്നു. എന്നാൽ അമ്മയുടെ പ്രശ്നം പട്ടികളും നായ്ക്കളും കേറി ഇറങ്ങുന്നു, ഈ വഴി ആണ് അവറ്റകള് പിന്നില്ലത്തെ പറമ്പിലേക്ക് സഞ്ചാരം, ഒരു സ്വൈര്യവും ഇല്ല എന്നതായിരുന്നു. ഞാൻ ആണെങ്കിൽ “അതിനെന്താ ഇത് അവരുടെ കൂടെ ഇടം അല്ലെ കേറി ഇറങ്ങട്ടെ” എന്ന മനസ്സും. ഇടക്കൊക്കെ അവർ ഉമ്മറത്തു വന്നു ഇങ്ങനെ relaxed ആയി കിടക്കും… അത് കാണാൻ എനിക്ക് നല്ല ഇഷ്ടമായിരുന്നു.
പക്ഷേ ഒരു ദിവസം family group whatsapp ൽ ഒരു ഫോട്ടോ വന്നു. എന്റെ വീടിനു gate വച്ചിരിക്കുന്നു. അമ്മ ആ ആഗ്രഹം നിറവേറ്റിയിരിക്കുന്നു. എനിക്കതിൽ യാതൊരു അത്ഭുതവും ഉണ്ടായില്ല കാരണം അമ്മ എന്നെങ്കിലും അത് ചെയ്യും എന്നെനിക്ക് അറിയാമായിരുന്നു. അങ്ങനെ 37 വർഷത്തിന് ശേഷം എന്റെ വീടിനു ഒരു പടി വന്നു. ഇപ്പൊ ഒരു കൊല്ലം ആവാറായി. പട്ടികളുടേയും നായകളുടേയും കയറി വരവ് ഇല്ല, പടി തുറന്നിട്ടാലും അവരിങ്ങോട്ടിപ്പോ ഒന്ന് തിരിഞ്ഞു നോക്ക പോലും ചെയ്യില്ല. .. വേറെ ഏതോ വഴി കണ്ടുപിടിച്ചിട്ടുണ്ട് അവർ. അമ്മക്കും ശാന്തി…സമാധാനം. എന്റെ വിശാല മനസ്‌ക്കതക്ക് ഒരു കോട്ടവും തട്ടിയതുമില്ല താനും.
അപ്പൊ പറഞ്ഞു വന്നത് ഇതാണ്. ഈ ലോകത്തിൽ എല്ലാം ഒരു boundary ക്കുള്ളിൽ ഒതുങ്ങുന്നു. ഈ boundary ആണ് യുദ്ധങ്ങൾക്ക് കാരണം. എന്നാൽ ഈ boundary തന്നെ ആണ് പലരുടേയും സമാധാനത്തിനും കാരണം! എന്റെ അമ്മയെ പോലെ പലരുടേയും. എന്നാൽ കുറച്ചുകൂടെ വലിയ frame ലേക്ക് ചിന്തകളെ കൊണ്ടുപോവുകയാണെങ്കിൽ… അതിരുകൾ ശാശ്വത സത്യങ്ങളായി കാണുമ്പോൾ യുദ്ധവും, കടലാസുകളിലെ കരാറുകൾ മാത്രം ആയി മനസ്സിലാക്കുമ്പോൾ സമാധാനവും ഉണ്ടാവുന്നു. എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ! വസുധൈവ കുടുംബകം ആവട്ടെ ചിന്ത!
കുറിപ്പ് : boundary മനസ്സിലാക്കി ഇപ്പോൾ പടി തുറന്നിട്ടാൽ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നായ്ക്കളും പട്ടികളും ഉണ്ടല്ലോ, അവരാണ് യഥാർത്ഥത്തിൽ peace makers ”.

