കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം ആദ്യ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.(Suraj Lama’s death, Special investigation team led by DIG to investigate)
സൂരജ് ലാമയുടെ മകൻ സാന്തൻ ലാമ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. ലാമ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഒക്ടോബർ 5 മുതൽ നവംബർ 30-ന് മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മുഴുവൻ സംഭവവികാസങ്ങളും സംഘം പരിശോധിക്കണം. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാനും കോടതി നിർദ്ദേശിച്ചിരുന്നു.



