തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് മുൻ നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.സി. വേണുഗോപാൽ. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. (The government cannot move forward without correcting its stance, KC Venugopal on women’s entry into Sabarimala)
സ്വർണ്ണക്കൊള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ‘ആഗോള അയ്യപ്പ സംഗമം’ നടത്തിയത്. എന്നാൽ അത് മറ്റൊരു ‘മഹാക്കൊള്ള’യായി മാറിയെന്ന് കെ സി വേണുഗോപാൽ പരിഹസിച്ചു. ഇത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായിരുന്നു.
അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകൾ മറയ്ക്കാൻ യു.ഡി.എഫ് നേതാക്കളെ പ്രതിയാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. ഇതിന് പിന്നിലെ യഥാർത്ഥ കള്ളന്മാർ സി.പി.എം നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.



