ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. രാജ്യം നേരിട്ട കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമുള്ള ഈ വോട്ടെടുപ്പിനെ ലോകം ഉറ്റുനോക്കുകയാണ്. രാവിലെ 7:30-ന് ആരംഭിച്ച പോളിങ് വൈകുന്നേരം 4:30 വരെ നീണ്ടുനിൽക്കും.(Bangladesh Elections, voters heading to polling booths today after political change)
തെരഞ്ഞെടുപ്പിൽ ആകെ 299 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമായും രണ്ട് രാഷ്ട്രീയ ശക്തികൾ തമ്മിലാണ് ഇത്തവണ പോരാട്ടം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്ലാമി – നാഷണൽ സിറ്റിസൺ പാർട്ടി സഖ്യം എന്നിവർ തമ്മിലാണ്. പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരം നഷ്ടമായ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അക്രമസംഭവങ്ങൾ ഒഴിവാക്കി വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ സൈന്യം, പോലീസ് എന്നിവരുൾപ്പെടെ ഏകദേശം പത്ത് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യമുടനീളം വിന്യസിച്ചിരിക്കുന്നത്. 12.7 കോടി വോട്ടർമാരാണ് ഇത്തവണ ജനവിധി രേഖപ്പെടുത്തുന്നത്.



