ന്യൂഡൽഹി: ട്രംപിന്റെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന ആരോപണവുമായി പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചു എന്ന റിപ്പോർട്ടുകൾ എന്നിവ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം.(India-US trade deal, Opposition to disrupt Parliament)
താരിഫ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ജനറൽ എം.എം. നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപാര കരാർ കൂടി എത്തുന്നതോടെ പാർലമെന്റ് കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത.



