വാഷിങ്ടൻ: ചൈനയുമായുള്ള തർക്കങ്ങൾക്കിടെ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് തായ്‌വാന് കർശന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസത്തെ നിർണ്ണായക ചൈനാ സന്ദർശനത്തിന് ശേഷം നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.(Trump Warns Taiwan Against Declaring Independence After China Visit)
എന്നാൽ, തായ്‌വാൻ പൂർണ്ണ സ്വതന്ത്ര ജനാധിപത്യ രാജ്യമാണെന്നും അത് ചൈനയുടെ അധീനതയിലല്ലെന്നും വ്യക്തമാക്കി തായ്‌വാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗികമായി രംഗത്തെത്തി. തായ്‌വാന്റെ സുരക്ഷയ്ക്കായി ചൈനയുമായി ഒരു യുദ്ധത്തിന് അമേരിക്ക താല്പര്യപ്പെടുന്നില്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നൽകിയത്.
ആരും പുതുതായി ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. അവിടെയൊരു യുദ്ധം ചെയ്യണമെങ്കിൽ നമുക്ക് 9,500 മൈൽ ദൂരം യാത്ര ചെയ്യേണ്ടി വരും. മറ്റൊരു യുദ്ധത്തിൽ ഏർപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. ബെയ്‌ജിങ്ങിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ തയ്‌വാൻ തങ്ങളുടെ പരമാധികാര പരിധിയിൽ വരുന്ന പ്രദേശമാണെന്നും അതിനാൽ യുഎസ് അവരെ പിന്തുണയ്ക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് ട്രംപിനോട് കർശനമായി ആവശ്യപ്പെട്ടിരുന്നു.
Story Summary
US President Donald Trump issued a sharp warning to Taiwan against formally declaring independence from China, stating he wants to avoid a distant military conflict. In response, Taiwan’s foreign ministry asserted its status as a sovereign democratic nation, even as US Secretary of State Marco Rubio reassured Taiwan of continued strategic ties.

