ടെഹ്‌റാൻ: ഇറാന്റെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്രായേലും ചേർന്ന് മിസൈൽ ആക്രമണം നടത്തിയതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ റെസ നജാഫി വ്യക്തമാക്കി (Iran Natanz Nuclear Site Hit US Israel Strikes) . വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) 35 രാഷ്ട്രങ്ങളുള്ള ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന തങ്ങളുടെ സുരക്ഷിതമായ ആണവ നിലയങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാന്റെ ആണവ ശേഷി തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ (Operation Midnight Hammer) എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് നതാൻസ് ആക്രമിക്കപ്പെട്ടത്. എന്നാൽ, ആണവ കേന്ദ്രങ്ങളിൽ വികിരണ ഭീഷണിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ, ഇറാൻ പരമോന്നത നേതാവ് ഖമേനിയും മറ്റ് 15 ഉന്നത നേതാക്കളും കൊല്ലപ്പെട്ടത് ഇറാനെ വലിയ അധികാരശൂന്യതയിലേക്കും ആഭ്യന്തര കലാപങ്ങളിലേക്കും നയിച്ചിരിക്കുകയാണ്. പ്രത്യാക്രമണമായി ഖത്തർ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് ഇറാൻ പത്താം ഘട്ട മിസൈൽ ആക്രമണങ്ങളും തുടരുന്നു.

