വാഷിംഗ്ടൺ: ലൈംഗിക അതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് മാപ്പുപേക്ഷിച്ചു (Ghislaine Maxwell clemency). തന്നെ ജയിലിൽ നിന്ന് മോചിപ്പിച്ചാൽ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും വെളിപ്പെടുത്താൻ തയ്യാറാണെന്ന് അവർ അറിയിച്ചു. തിങ്കളാഴ്ച നടന്ന പാർലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിൽ മറുപടി നൽകാൻ വിസമ്മതിച്ച മാക്‌സ്‌വെൽ, ട്രംപിനും ബിൽ ക്ലിന്റനും എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്ന് തെളിയിക്കുന്ന സത്യങ്ങൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ടു. നിലവിൽ ടെക്സാസിലെ ജയിലിൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് മാക്‌സ്‌വെൽ.
അതേസമയം, എപ്‌സ്റ്റീൻ ഫയലുകൾ പരിശോധിച്ച അമേരിക്കൻ ജനപ്രതിനിധികൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്. ഫയലുകളിൽ നിന്ന് ആറ് പ്രമുഖരുടെ പേരുകൾ നീക്കം ചെയ്തതായി റിപ്പബ്ലിക്കൻ എംപി തോമസ് മാസി ആരോപിച്ചു. ഇതിൽ ഒരു വിരമിച്ച സിഇഒയും ഒരു വിദേശ രാജ്യത്തെ ‘സുൽത്താനും’ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ഈ പേരുകൾ വെളിപ്പെടുത്താൻ നീതിന്യായ വകുപ്പ് തയ്യാറായില്ലെങ്കിൽ സഭയിൽ താൻ അവ പരസ്യമാക്കുമെന്ന് മാസി മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനും ഹിലരി ക്ലിന്റനും ഈ മാസം അവസാനം എപ്‌സ്റ്റീൻ കേസിൽ സമിതിക്ക് മുന്നിൽ മൊഴി നൽകാൻ സമ്മതിച്ചിട്ടുണ്ട്.
Summary: Ghislaine Maxwell, currently serving a 20-year sentence for sex trafficking, has appealed to President Donald Trump for clemency, offering to testify that both he and Bill Clinton are innocent of any wrongdoing.



