ദമാസ്കസ്: സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിന്റെ നിയന്ത്രണം സിറിയൻ സൈന്യം ഏറ്റെടുത്തു (Syrian Army Takeover). വർഷങ്ങളായി ഇവിടെ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെത്തുടർന്നാണ് നടപടി. ഇറാഖ്, ജോർദാൻ അതിർത്തികൾക്ക് സമീപമുള്ള ഈ താവളം സിറിയൻ ഡിഫൻസ് മിനിസ്ട്രിയുടെ കീഴിലായതായി ഔദ്യോഗികമായി അറിയിച്ചു.
അമേരിക്കൻ സൈന്യവുമായി നടത്തിയ ഏകോപനത്തിലൂടെയാണ് താവളം സുരക്ഷിതമായി കൈമാറിയതെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയൻ അറബ് ആർമി യൂണിറ്റുകൾ അതിർത്തിയിൽ വിന്യാസം ആരംഭിച്ചു കഴിഞ്ഞു. ഐസിസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 2014-ലാണ് അമേരിക്ക ഈ താവളം സ്ഥാപിച്ചത്. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പിൻവാങ്ങൽ.
കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനെ (SDF) സിറിയൻ സർക്കാർ സ്ഥാപനങ്ങളുമായി ലയിപ്പിക്കാനുള്ള നീക്കങ്ങളും ഇതിന് പിന്നിലുണ്ട്. സിറിയയിലെ അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ തന്നെ വിവിധയിടങ്ങളിൽ നിന്ന് സേന പിൻവാങ്ങിത്തുടങ്ങിയിരുന്നു. നിലവിൽ ഏകദേശം 900 അമേരിക്കൻ സൈനികർ മാത്രമാണ് സിറിയയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
Summary: Syrian government forces have secured the strategic al-Tanf base and begun border deployment following a coordinated withdrawal of US military personnel.



