കൊച്ചി: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബി.കോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസന്റെ അവയവങ്ങൾ ദാനം ചെയ്തു (Jasliya Johnson Organ Donation). പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തും കായികരംഗത്ത് മെഡലുകൾ വാരിക്കൂട്ടിയും ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജാസ്ലിയ, വിടവാങ്ങുമ്പോഴും നാല് പേർക്ക് ജീവിതത്തിന്റെ പുതിയ വെളിച്ചം സമ്മാനിച്ചു.
ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് കാർ ഇടിച്ചാണ് ജാസ്ലിയയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകളുടെ വേർപാടിലും ആ പിതാവ് എടുത്ത ധീരമായ തീരുമാനം നാല് രോഗികൾക്ക് തുണയായി. സർക്കാർ ഏജൻസിയായ കെ-സോട്ടോ (Kerala State Organ and Tissue Transplant Organization) വഴിയാണ് അവയവങ്ങൾ കൈമാറിയത്.
അവയവങ്ങൾ കൈമാറിയത്:
കരൾ: രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക്.
വൃക്കകൾ: ഒന്ന് കോട്ടയം മെഡിക്കൽ കോളേജിനും മറ്റൊന്ന് അമൃത ആശുപത്രിക്കും.
നേത്രപടലം: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും.
അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജാസ്ലിയ. പഠനത്തിൽ മിടുക്കിയായിരുന്നതിനൊപ്പം സ്പോർട്സിലും യൂണിവേഴ്സിറ്റി തലത്തിൽ നിരവധി മെഡലുകൾ ജാസ്ലിയ നേടിയിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെ സ്വന്തം സ്വപ്നങ്ങൾക്കൊപ്പം കുടുംബത്തെയും ചേർത്തുപിടിച്ച ജാസ്ലിയയുടെ മരണം നാടിന് വലിയ നോവായി മാറി.
Story Summary: Jaliya Johnson, a 19-year-old B.Com student and university-level athlete from Edavanakkad, passed away following a brain death caused by a road accident in Angamaly. Her family decided to donate her organs, providing a new lease on life to four people. Her liver, kidneys, and corneas were donated through K-SOTO to various hospitals

