Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeEducationഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയുമായി ഓസ്‌ട്രേലിയ: വിസ അനുവദിക്കുന്നതിൽ 'ഹൈ റിസ്ക്' വിഭാഗത്തിലേക്ക്...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയുമായി ഓസ്‌ട്രേലിയ: വിസ അനുവദിക്കുന്നതിൽ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി | Visa

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങളും സൂക്ഷ്മപരിശോധനയും ഏർപ്പെടുത്തി ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യയെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 2026 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിൽ നിന്നുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുടെ വർധനവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കുന്നു.(Australia moves Indian students to high risk category in visa granting)

ഇനി മുതൽ വിസ അപേക്ഷയോടൊപ്പം സാമ്പത്തിക സ്ഥിതി, ഇംഗ്ലീഷ് പ്രാവീണ്യം, ഓസ്‌ട്രേലിയയിൽ പഠിക്കാൻ പോകുന്നതിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്നിവ തെളിയിക്കുന്ന കൂടുതൽ വിപുലമായ രേഖകൾ സമർപ്പിക്കണം. അപേക്ഷകരുടെ എല്ലാ രേഖകളും ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വിസ അനുവദിക്കൂ എന്ന് ഇമിഗ്രേഷൻ വകുപ്പ് മുൻ ഡെപ്യൂട്ടി സെക്രട്ടറി അബുൽ റിസ്‌വി അറിയിച്ചു.

ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയും ലെവൽ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. പാകിസ്ഥാൻ നേരത്തെ തന്നെ ഈ പട്ടികയിലാണ്. കേരളത്തിലടക്കം അടുത്തിടെ പുറത്തുവന്ന വൻ വ്യാജ ബിരുദ വിവാദമാണ് ഓസ്‌ട്രേലിയയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര സർവകലാശാലകളിലേക്ക് പത്ത് ലക്ഷത്തിലധികം വ്യാജ രേഖകൾ വിതരണം ചെയ്ത സംഘത്തെ കേരള പോലീസ് കണ്ടെത്തിയിരുന്നു.

ഓസ്‌ട്രേലിയൻ സെനറ്റർ മാൽക്കം റോബർട്ട്സ് നൽകുന്ന വിവര പ്രകാരം, ഇന്ത്യയിലെ 22 സർവകലാശാലകളിൽ നിന്നായി ഒരു ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും നഴ്‌സിംഗ്, പ്രീ-പ്രൈമറി അധ്യാപനം എന്നീ മേഖലകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിൽ നിലവിൽ 23,000 വിദ്യാർത്ഥികൾ വ്യാജ ബിരുദങ്ങളുമായി പഠിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ മാറ്റങ്ങൾ നിലവിൽ വന്നുവെങ്കിലും യഥാർത്ഥ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ പഠിക്കാൻ തടസ്സമുണ്ടാകില്ലെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു. മികച്ച വിദ്യാഭ്യാസം തേടുന്നവർക്ക് ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ഇടം ഓസ്‌ട്രേലിയ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഓസ്‌ട്രേലിയയിലുള്ള 6.5 ലക്ഷം വിദേശ വിദ്യാർത്ഥികളിൽ 1.4 ലക്ഷം പേരും ഇന്ത്യക്കാരാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.