HomeTimes of Talesവിഷുക്കൈനീട്ടം(കവിത)-കോട്ടാത്തല ശ്രീകുമാർ

വിഷുക്കൈനീട്ടം(കവിത)-കോട്ടാത്തല ശ്രീകുമാർ

“എന്താ തങ്കച്ചീ നിന്റെ മുഖത്തൊരു വല്ലാത്ത തെളിച്ചം? നാളെ വിഷു ആയോണ്ടാണോ?”

ശരണാലയത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം വരാന്തയിൽ കൊച്ചുവർത്തമാനത്തിരുന്നപ്പോഴാണ് മണിയമ്മയുടെ ചോദ്യം. തങ്കച്ചിയുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു.

“വിഷുതന്നെയാണ് കാര്യം… അവൻ വരും… ന്റെ കൊച്ചുമോൻ… വിഷ്ണുനാരായണൻ…”

“ആഹാ… അപ്പോ കോളാണല്ലോ… ഒത്തിരി കാശാണിപ്പോഴല്ലേ… തങ്കച്ചിയെന്തായാലും കോളടിച്ചു…”

“പോ.. പെണ്ണേ ഒന്ന്… കോളൊന്നുമല്ല. അവൻ വരുമ്പോൾ എന്തായാലും ഇത്തിരി കാശുതരും. മ്മടെ മണിക്കുട്ടിയ്ക്ക് ഒരു പൊട്ടുകമ്മൽ വാങ്ങിക്കൊടുക്കാമെന്ന് ഞാനേറ്റതാ… പെൻഷൻ കാശു പോലും ഇപ്പോൾ കിട്ടാത്തോണ്ട് വേറെ എവിടുന്നു കിട്ടാനാ…”

“അതേതായാലും നല്ലതാ… അച്ഛനും അമ്മയുമില്ലാത്ത കുട്ടിയല്ലേ… ഈ അനാഥാലയത്തിൽ ഒത്തിരിപ്പേരുണ്ടെങ്കിലും അവളുടെ കിലുക്കോം പാട്ടുമാണ് രസം.. ആട്ടെ… കൊച്ചുമോൻ എപ്പോ വരും.. വരുമല്ലോ അല്ലേ?”

“വരും.. എനിക്കുറപ്പാ… അവന് എന്നെ കാണാതെ പറ്റില്ല. ഇന്നലെ പത്രത്തിൽ ഫോട്ടോ ഉണ്ടായിരുന്നു. അവൻ പഠിച്ച സ്കൂളിന് കമ്പ്യൂട്ടർ നൽകുന്നത്. പിന്നെ വായനശാലയ്ക്ക് ടി.വി… കൃഷ്ണനമ്പലത്തിലേക്ക് ഏതാണ്ടൊക്കെ പണിഞ്ഞും കൊടുക്കുന്നു. ഓരോ തവണയും വരുമ്പോൾ ലക്ഷങ്ങളാ ചിലവഴിക്കുന്നേ.. ഞാനിവിടെയായിട്ട് ആദ്യമല്ലേ വരവ്.. വരും…”

രാത്രി വൈകിയിട്ടും തങ്കച്ചിയ്ക്ക് ഉറക്കം വന്നില്ല. ന്റെ കൊച്ചുമോൻ.. പതിനായിരം രൂപയെങ്കിലും തരും.. മണിക്കുട്ടിക്ക് കമ്മൽ… അങ്ങിനെ ഓർക്കാൻ സുഖമുള്ളത് ഓർത്തോർത്ത് കിടന്നപ്പോൾ കണ്ണിൽ മയക്കം വന്നില്ല. പുലർച്ചെയെങ്ങാണ്ടാണ് മയങ്ങിയത്. അപ്പോഴേക്കും വിഷുക്കണി കാണാനുള്ള തിരക്കും ബഹളവും… കണ്ടു, കൺനിറയെ കായാമ്പൂ വർണനെ.. കൊന്നപ്പൂവും നിലവിളക്കും കുറേ പഴങ്ങളുമൊക്കെ കണ്ടു. എന്നിട്ടും വഴിക്കണ്ണു പായിച്ചു.

പത്ത് മണിയോടെയാണ് വിഷ്ണുനാരായണന്റെ കാർ വന്നു നിന്നത്. തങ്കച്ചി ഒളിച്ചു നിന്നു. ഇപ്പോൾ വരും.. ഇപ്പോൾ വരും… പണ്ടെന്തുമാത്രം എടുത്തോട് നടന്നതാ… ഒളിച്ചു കളിച്ചതാ… വിഷുക്കണിയൊരുക്കിയതാ…കൊന്നപ്പൂ പറിച്ചതാ..

വിഷു ആഘോഷം തുടങ്ങി. വിഷ്ണു നാരായണൻ നേരെ വേദിയിലേക്ക്… വിളക്കുകൊളുത്തൽ, പ്രസംഗം, ആദരിക്കൽ… തങ്കച്ചിയ്ക്ക് വല്ലാത്ത അഭിമാനം തോന്നി. അവൻ നന്നായി പ്രസംഗിക്കാൻ പഠിച്ചിരിക്കുന്നു. വർത്തമാനത്തിൽ മുഴുക്കെ കാരുണ്യം… അടുത്തിരുന്നവരൊക്കെ തങ്കച്ചിയെ നോക്കി പുഞ്ചിരിച്ചു. ചിലർ തൊഴുതു… പുണ്യം ചെയ്ത ജന്മമാണ് തന്റേതെന്ന് തങ്കച്ചിയോർത്തു.

വേദിയിൽ വച്ചു തന്നെ വിഷ്ണു നാരായണൻ വിഷു സമ്മാനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ശരണാലയം ചെയർമാന് കൈമാറി. തങ്കച്ചിയുടെ കണ്ണിൽ ആനന്ദക്കണ്ണീർ പൊടിഞ്ഞു. ഇനി എനിക്ക് കൈനീട്ടം തരാൻ ഓടിയെത്തുമവൻ…

വേദിയിൽ നിന്നും ഇറങ്ങിയ വിഷ്ണു നാരായണൻ കാറിന് അടുത്തേക്ക് നടന്നു നീങ്ങിയതോടെ തങ്കച്ചിയ്ക്ക് നിയന്ത്രണം വിട്ടു. ഓടി അടുത്തേക്ക് ചെന്നു..

“ആഹാ… അമ്മച്ചിയമ്മ… ഇവിടുണ്ടല്ലേ… ഞാനങ്ങ് മറന്നു… സുഖായിരിക്കുന്നോ?…”

“മ്… സുഖം…”

“ശരിയെന്നാ…”

“ഒന്നും തന്നില്ലേലും നീ വന്നല്ലോ…” തങ്കച്ചിയുടെ ശബ്ദം ഇടറി.

കാർ ശരണാലയത്തിന്റെ കവാടം കടന്നുപോയപ്പോഴേക്കും മണിക്കുട്ടി തന്നെ നോക്കി നിൽക്കുന്നത് തങ്കച്ചി കണ്ടു. നിയന്ത്രണം വിട്ടൊരു പൊട്ടിക്കരച്ചിലിന് അത് വഴിയൊരുക്കി… രാവിലെ കൈനീട്ടം കിട്ടിയ അഞ്ച് രൂപയുടെ നാണയത്തുട്ട് അപ്പോഴും അവരുടെ കൈവെള്ളയിൽ ഉണ്ടായിരുന്നു.

———————————————-

കോട്ടാത്തല ശ്രീകുമാർ

കൊല്ലം

WhatsApp Channel Banner

Latest updates

ആരോഗ്യനിലയിൽ ആശങ്ക, നിരാഹാരത്തിൽ ഉറച്ച് സനം വാങ്‌ചുക്ക്; പ്രതിഷേധവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനിടെ നിരാഹാര സമരം അനുഷ്ഠിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സനം വാങ്‌ചുക് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി...

നിതിൻ രാജിൻ്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ....

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി. വിഷയത്തിൽ ഡി.ജി.പിയിൽ നിന്ന്...

66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളെ ഭൂമിയിൽ നിന്ന്...

ഭൂമിയിലെ ജീവന്റെ ചരിത്രം തന്നെ മാറ്റിമറിച്ച മഹാവിനാശത്തിന് കാരണമായ ഉൽക്കാശിലയുടെ യഥാർഥ സ്വഭാവം എന്തായിരുന്നു? പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തെ അലട്ടിയ ഈ ചോദ്യത്തിന് പുതിയ പഠനം മറുപടി നൽകുന്നു (Dinosaur Killing Meteorite). 66...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് പൊലീസുകാരെ തടഞ്ഞുവെച്ചു: 200 പേർക്കെതിരെ കേസെടുത്തു...

ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ കരിമണ്ണൂർ എസ്.ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200-ഓളം പേർക്കെതിരെ കേസ്. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു...

അമേരിക്കൻ പൗരന്മാർക്ക് ആഗോള ജാഗ്രതാ നിർദേശം: മുൻകരുതൽ വേണമെന്ന്...

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധവും പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയും കണക്കിലെടുത്ത് ലോകവ്യാപകമായി കഴിയുന്ന അമേരിക്കൻ പൗരന്മാർക്ക് മുൻകരുതൽ മുന്നറിയിപ്പ് നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. മേഖലയിൽ സംഘർഷം അപ്രതീക്ഷിതമായി രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...